Powered by Blogger.

കേരള വികസം അട്ടിമറിച്ചശേഷം ആന്റണി പൊങ്ങച്ചം പറയുന്നു-വി.എസ്.

Sunday, 3 April 2011

തിരുവനന്തപുരം: കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിച്ചശേഷമാണ്, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പൊങ്ങച്ചം പറയുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രത്യേക സാമ്പത്തികമേഖലാ പദവി നല്‍കാതിരിക്കാന്‍ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിഴിഞ്ഞം പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനും എ.കെ. ആന്റണിക്ക് കഴിയില്ല. തൂത്തുക്കുടി, കൊളച്ചല്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യം കാരണമായി പറഞ്ഞ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ എന്നപോലെ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങളെ മറികടന്ന് പോകാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യവികസനത്തിനുമായി 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എസ്.ബി.ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചുകഴിഞ്ഞു.

ആന്റണിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ലാലുപ്രസാദ്‌യാദവ് കേരളവുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ ഈ പദ്ധതിയും അട്ടിമറിച്ചു. ഇതേക്കുറിച്ച് എ.കെ.ആന്റണിക്ക് എന്തു പറയാനുണ്ടെന്ന് വിശദീകരിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട് കോച്ച്ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൗനം പാലിച്ചിരിക്കുകയാണ്.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണ കമ്മീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഒരു ഐ.ഐ.ടി. സ്ഥാപിക്കണമെന്ന ആവശ്യവും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Read more...

കരുനാഗപ്പള്ളി സംഭവത്തിനു ദി ഹിന്ദു ലേഖകന്‍ ഇഗ്നേഷ്യസ് പെരേര ഐ വിറ്റ്നെസ്... മന്ത്രി ദിവാകരന്‍ നിരപരാധി

Read more...

അധികാര വികേന്ദ്രീകരണം: കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാരം

പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡ് കേരളത്തിന്. മൂന്നു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ പഞ്ചായത്ത് ദിനമായ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. കേന്ദ്രസര്‍ക്കാരില്‍നിന്നും കേരളത്തിന് ലഭിച്ച നിരവധി അവാര്‍ഡുകളില്‍ ഒടുവിലത്തേതാണിത്. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി 25ലേറെ അവാര്‍ഡുകളാണ് അഞ്ചുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്.

അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ടാം തവണയാണ് കേരളത്തിനു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2.50 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് തുകയായി ലഭിച്ചത്. കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അവാര്‍ഡ് തുക വിനിയോഗിക്കാം.

അവാര്‍ഡ് കേരളത്തിനു വീണ്ടും ലഭിച്ചതില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി സന്തുഷ്ടി രേഖപ്പെടുത്തി. അധികാര വികേന്ദ്രീകരണം സ്ഥായിയാക്കുന്നതിന് അനവരതം പ്രയത്നിച്ചതിനുള്ള സമ്മാനമാണ് അവാര്‍ഡെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച തദ്ദേശസ്ഥാപന സാരഥികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേരളത്തില്‍നിന്ന് നാല് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും എട്ടു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 13 പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.

Read more...

നാണവും മാനവും ഇല്ലാത്തവര്‍ഗ്ഗം

കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ആ സംഭവത്തെ കുറിച്ച് ആന്റണി വാ തുറക്കണം. യു.ഡി.എഫ് വന്നാല്‍ പെണ്‍വാണിഭക്കാരനും അഴിമതിക്കാരനുമായിരിക്കില്ല ഉപമുഖ്യമന്ത്രി എന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? കളങ്കിതരെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗ് കണ്ണുമിഴിച്ചപ്പോള്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കാമെന്നായി കോണ്‍ഗ്രസ്. സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളാണ് ധര്‍മടത്ത് മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി. അഴിമതിക്കാരെയെല്ലാം യു.ഡി.എഫ് എന്ന ലേബലില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരും ഇടതു മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതാണ്.

അഴിമതിക്കാരെയും കളങ്കിതരെയും വേണ്ട എന്ന നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. യു.ഡി.എഫ് വിട്ട് ജനതാദള്‍ വഴി ഇടതുമുന്നണിയിലെത്താന്‍ ശ്രമിച്ച ആളാണ് ബാലകൃഷ്ണ പിള്ള. നേരിട്ടും ഡി.ഐ.സി വഴിയും ഇടതുമുന്നണിയിലെത്താന്‍ ടി.എം. ജേക്കബും ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആളാണ് ജേക്കബ്. പാമോയില്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി, ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടി, കോതമംഗലം കേസില്‍ ഒത്താശ ചെയ്ത കെ.എം. മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി.എം. ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യു.ഡി.എഫില്‍ ആരാണ് രണ്ടാം കക്ഷി എന്നതില്‍ മാത്രമാണ് തര്‍ക്കം. അതില്‍ സഹപ്രവര്‍ത്തകരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി സമ്പാദിച്ച ഉറപ്പ് ജനങ്ങളോട് തുറന്നു പറയാന്‍ ആന്റണി തയാറാകണമെന്നും വി.എസ്. പറഞ്ഞു.

Read more...

കരുനാഗപ്പള്ളിയിലെ മര്‍ദനകഥ യുഡിഎഫ് നാടകം

കരുനാഗപ്പള്ളി: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണങ്ങളില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്ന മര്‍ദനകഥ അണിയറയില്‍ ആസൂത്രണംചെയ്തത്. സ്ഥാനാര്‍ഥി സി ദിവാകരന്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ച് വോട്ടുതട്ടാന്‍ നടത്തിയ മ്ളേച്ഛമായ നാടകമാണ് ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനില്‍ അരങ്ങേറിയത് .

രാവിലെ 7.30നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രക്കാരോട് വോട്ടു അഭ്യര്‍ഥിക്കാന്‍ സി ദിവാകരന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനിലെത്തിയത്. യാത്രക്കാരോട് വോട്ട് അഭ്യര്‍ഥിച്ച് മുന്നോട്ടുപോകുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകനായ കുലശേഖരപുരം കടത്തൂര്‍ സ്വദേശി സുധാകരനും സ്റേഷനില്‍ ഉണ്ടായിരുന്നു. തന്നോട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചത് ഇഷ്ടപ്പെടാതെ സുധാകരന്‍ സ്ഥാനാര്‍ഥിയോട് പൊട്ടിത്തെറിച്ചു. എന്നിട്ടും, സ്ഥാനാര്‍ഥി ചിരിച്ചുക്കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നോട്ടുനീങ്ങി. അന്നേരവും സുധാകരന്‍ പ്രകോപനപരമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനെ റെയില്‍വേ സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരായ ചിലര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുംചെയ്തു. ഇതിനകം, സ്ഥാനാര്‍ഥി വളരെ അകലെയെത്തിയിരുന്നു. അവിടെ എത്തിയ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയമുതലെടുപ്പിന് സുധാകരനെ ആശുപത്രിയില്‍ എത്തിക്കുകയും മര്‍ദിച്ചത് ദിവാകരനാണെന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിടുകയുമായിരുന്നു.

ഉമ്മന്‍ചാണ്ടിപോലും ഇത്തരം കളളപ്രചാരണത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും തെരഞ്ഞെടുപ്പുരംഗത്ത് യുഡിഎഫിന് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം കള്ളപ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി മോഷണക്കേസിലും ആക്രമണക്കേസിലും അച്ഛനമ്മമാരെ വീട്ടില്‍നിന്നു തല്ലിയോടിച്ചതിനുമൊക്കെ ശിക്ഷ അനുഭവിച്ചിട്ടുള്ള കുലശേഖരപുരം കടത്തൂര്‍കാവ് കുളത്തേല്‍ സുധാകരനെ യുഡിഎഫ് അറിവോടെയാണ് പ്രകോപനമുണ്ടാക്കാന്‍ റെയില്‍വേ സ്റേഷനില്‍ പറഞ്ഞുവിട്ടതെന്നും അവര്‍ പറഞ്ഞു.

Read more...

പത്രപ്രവര്‍ത്തക യുണിയനും മാധ്യമ സതന്ത്ര്യവും

Tuesday, 29 March 2011

ഷാജഹാനെ , പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന ഏഷ്യാനെറ്റിന്റെ പ്രചരണം കേട്ട് വാളുമെടുത്തു പടപ്പുറപ്പാട് നടത്തുന്ന മാധ്യമ ലോകത്തോടും അതിന്‍റെ ഉന്നത സ്ഥാനം വഹിക്കുന്ന അജിത്കുമാര്‍ അടക്കമുള്ളവരോട്,

ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

അഭിപ്രായ സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ പണ്ട് കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.
അന്ന് എന്തേ നിങ്ങള്‍ പ്രതികരിക്കാതിരുന്നത് ?

കുറച്ചുനാള്‍ മുന്‍പ് ഇന്ത്യ വിഷന്‍ ചാനലിന്‍റെ , റിപ്പോര്‍ട്ടറെ ലീഗിന്റെ സമുന്നതനായ ഒരു നേതാവിന്റെ വീട്ടില്‍ വച്ച് മര്‍ദ്ദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാധ്യമ സ്വാതന്ത്ര്യം ?

ഇന്ത്യയിലെ മാധ്യമ രംഗത്തെ ആകെ മാനം കെടുത്തിയ ബര്‍ക്ക ദത്ത് , വീര്‍ സന്ഘവി വിഷയങ്ങള്‍ ലോകമാകമാനം ചര്‍ച്ചചെയ്തപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന , ഒരു വിയോജന കുറിപ്പ് പോലും ഇറക്കാതിരുന്ന നിങ്ങളുടെ നിലപാടിനെ എന്ത് വിളിക്കണം .

കേരളമാകമാനം ഇളക്കി മറിച്ച ഒരു പെണ്‍ വാണിഭ കേസില്‍ പ്രതിയായി ചേര്‍ക്കപെട്ട വ്യക്തി , ഇതേ ചാനലിന്‍റെ മുന്തിയ എഡിറ്റര്‍ ആയി ഇരിക്കുകയും , പ്രസ്തുത സംഭവത്തെ കുറിച്ച് മൌനം പാലിക്കുകയും ചെയ്തപ്പോള്‍ . ഇതിനെ കുറിച്ച് ഒന്നും മിണ്ടാതെ , അവര്‍ നല്‍കിയ എല്ലിന്‍ കഷ്ണങ്ങള്‍ ഭക്ഷിച്ച്‌ മാധ്യമ ധര്‍മ്മം മറന്നു , ഉറക്കം നടിച്ച നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുവാനുള്ള എന്ത് അവകാശം ആണ് ഉള്ളത് ? അതേ വ്യക്തി ഇപ്പോഴും ഒരു ചാനലിന്‍റെ ഉന്നത സ്ഥാനം വഹിക്കുന്നു .

മനപൂര്‍വം ഒരു കക്ഷിയെ സഹായിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുകയും , അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണോ മാധ്യമ ധര്‍മ്മം . നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം എന്ന പേരില്‍ എന്ത് പേക്കൂത്ത് നടത്തിയാലും മിണ്ടാതിരിക്കണമേന്നാണോ പറയുന്നത് . നിങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും നിങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യം ഉണ്ട് എന്ന കാര്യം മറക്കരുത്

ജയരാജന്‍ , ഷാജഹാനെ മര്‍ദ്ദിക്കുന്ന , അല്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്ന ഒരു ദൃശ്യമെങ്കിലും ഏഷ്യാനെറ്റിന്റെ വീഡിയോയില്‍ ഉണ്ടോ , ഏറ്റവും കുറഞ്ഞത്‌ നിങ്ങള്‍ക്ക് അതെങ്കിലും പരിശോധിക്കാമായിരുന്നു , പടപ്പുറപ്പടിനു മുന്‍പ് . ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.

Read more...

കോൺഗ്രസ് - യു ഡി എഫ് മുൻ നിരയിൽ കോടികളുടെ ഈശ്വരര്‍

Sunday, 27 March 2011

ചെന്നിത്തല കോടീശ്വരന്‍

ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോടീശ്വരന്‍. വരണാധികാരിയായ ഹരിപ്പാട് ബിഡിഒയ്ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മുലത്തിലാണ് ഇതുസംബന്ധിച്ച വിവരം. ബാങ്ക് കടപ്പത്രം എല്‍ഐസി മുതലായവയിലായി 33,00,586.61 രുപയുടെ നിക്ഷേപമുള്ള ചെന്നിത്തലയ്ക്ക് 63,39,910 രൂപയുടെ സ്വത്തുമുണ്ട്. ഭാര്യ അനിത രമേശിന് 21,47,492 രൂപയുടെ സമ്പാദ്യവും 41,03,150 രൂപ വിലവരുന്ന സ്വത്തും മക്കളായ രോഹിത് രമേശിന് 6,20,892 രൂപയും രമിത് രമേശിന് 1,83,244 രൂപയും സമ്പാദ്യവുമുണ്ട്. ചെന്നിത്തലയുടെ കൈയില്‍ പണമായി 15,000, ഭാര്യയുടെ പക്കല്‍ 11,000, മകന്‍ രോഹിതിന്റെ കൈയില്‍ ആയിരം. രമേശിന് 13,78,824 രൂപയുടെയും മകന്‍ രോഹിതിന് 3,79,927.84 രൂപയുടെയും കടബാധ്യതയുണ്ട്. എസ്ബിഐ ന്യൂഡല്‍ഹി പാര്‍ലമെന്റ് ഹൌസ് ശാഖയില്‍ എട്ട് അക്കൌണ്ടുകളിലായി ചെന്നിത്തലയ്ക്ക് 22,33,631.3 രൂപയുടെ നിക്ഷേപമുണ്ട്. കോട്ടയം ജില്ലാ ട്രഷറിയില്‍ 50,027 രൂപയുടെയും ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 13,818 രൂപയുടെയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് ഫെഡറല്‍ ബാങ്ക് ദില്ലി ശാഖയില്‍ 40,557 രൂപയുടെയും എച്ച്ഡിഎഫ്സി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 3089.83 രൂപയുടെയും ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്‍പഥ് ശാഖയില്‍ 6,16,914 രൂപയും എസ്ബിടി തൊടുപുഴ ശാഖയില്‍ രണ്ട് അക്കൌണ്ടുകളിലായി 11,611 രൂപയും മകന്‍ രോഹിതിന് ധനലക്ഷ്മി ബാങ്ക് ഇടപ്പള്ളി ശാഖയില്‍ 3,46,400 രൂയുടെയും നിക്ഷേപമുണ്ട്. 4,10,000 രൂപയുടെ കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയില്‍ ഇരുപത്തയ്യായിരം രൂപ, 1,23,400 രൂപയുടെ എല്‍ഐസി, രണ്ടരലക്ഷം രൂപയുടെ ബജാജ് അലയന്‍സ് പോളിസികളും ഭാര്യയ്ക്ക് രണ്ടരലക്ഷം രൂപയുടെ എല്‍ഐസി 3,40,000 രൂപയുടെ ബജാജ് അലയന്‍സ്, ഏഴര ലക്ഷത്തിന്റെ മെറ്റ്ലൈഫ് എന്നീ പോളിസികളുമുണ്ട്. മകന്‍ രോഹിതിന് 3,25,000 രൂപയുടെ എല്‍ഐസി ഇരുപത്തിനാലായിരം രൂപയുടെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പോളിസി എന്നിവയും. രമിതിന് രണ്ടുലക്ഷത്തിന്റെ എല്‍ഐസി പോളിസിയുണ്ട്.

ചെന്നിത്തലയ്ക്ക് അമ്പതിനായിരം രൂപ വിലമതിക്കുന്ന അംബാസഡര്‍ കാര്‍, ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരുതി എസ്റ്റീം, എഴുപത്തയ്യായിരം രൂപ വിലമതിക്കുന്ന മറ്റൊരു അംബാസഡര്‍ കാര്‍ എന്നിവയുണ്ട്. ചെന്നിത്തലയ്ക്ക് 54,710 രൂപ വിലയുള്ള 40ഗ്രാം സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 1,47,100 രൂപ വിലയുള്ള 400 ഗ്രാം സ്വര്‍ണവും മക്കളായ രോഹിതിന് 43770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണവും രമിതിന് 43,770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണാഭരണവുമുണ്ട്. ചെന്നിത്തലയ്ക്ക് തൃപ്പെരുന്തുറ വില്ലേജില്‍ 84278 രൂപ മതിപ്പുവിലയുള്ള 0.57 ഏക്കര്‍ കൃഷിഭൂമിയും തൃപ്പെരുന്തുറ വില്ലേജില്‍ 10,37,562 രൂപ വിലയുള്ള 32.97 സെന്റ് കാര്‍ഷികേതര ഭൂമിയുമുണ്ട്. തൃപ്പെരുന്തുറ വില്ലേജില്‍ സഹോദരന്‍ സംഭാവന നല്‍കിയ 854,920 രൂപ വിലയുള്ള ഭുമിയും ഭാര്യയ്ക്ക് കൊടിക്കുളം വില്ലേജില്‍ 17,40,000 രുപ വിലയുള്ള 0.86 ഏക്കര്‍കൃഷിഭൂമിയുമുണ്ട്. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ ചെന്നിത്തലയുടെയും ഭാര്യയുടെയും പേരില്‍ 47,26,300 രൂപ വിലയുള്ള 3200 ചതുരശ്രയടിവിസ്തീര്‍ണമുള്ള വീടുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എറണാകുളം തൃപ്പൂണിത്തുറ വില്ലേജില്‍ ഇരുപത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ 63,39,910 രൂപ മാര്‍ക്കറ്റ് വിലയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുരളീധരനും ഭാര്യക്കും 8.91 കോടിയുടെ സമ്പത്ത്

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും കുടുംബത്തിനും 8,90,58,516 രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും. മുരളീധരന് മാത്രം 6,02,16,809രൂപയുടെ ആസ്തി. ഭാര്യ ജ്യോതിക്ക് 2,61,52,967 രൂപയുടെയും മൂത്ത മകന്‍ അരു നാരായണന്റെ പേരില്‍ 17,48,903രൂപയുടെയും രണ്ടാമത്തെ മകന്‍ ശബരീനാഥിന്റെ പേരില്‍ 9,39,837രൂപയുടെയും ആസ്തിയുണ്ട്. മുരളീധരന്റെയും ഭാര്യയുടെയും പേരില്‍ പേരില്‍ എസ്ബിടി കോഴിക്കോട് മെയിന്‍ ശാഖയില്‍ 75ലക്ഷംരൂപ വീതം ഒന്നരകോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 50 ലക്ഷത്തിന്റെ ബോണ്ടും മാതൃഭൂമിയില്‍ 10രൂപയുടെ ഓഹരിയും 5,50,000രൂപയുടെ എല്‍ഐസി പോളിസിയുമുണ്ട്. ജനപ്രിയ കമ്യൂണിക്കേഷന്‍സില്‍ 10രൂപ നിരക്കിലുള്ള 3.39കോടിയുടെ ഓഹരിയും എല്‍ഐസിയില്‍ രണ്ടുലക്ഷം രുപയുടെ ഓഹരിയുമുണ്ട്. 8,00,508രൂപ വിലവരുന്ന 2005മോഡല്‍ ഇന്നോവ കാറും 19,42,000രൂപ വിലവരുന്ന 2010 മോഡല്‍ ഫോര്‍ച്യൂണര്‍ വാഹനവും ഉണ്ട്. 30,000രൂപയുടെ സ്വര്‍ണാഭരണമാണ് മുരളിക്കുള്ളത്.

തലസ്ഥാനത്ത് പിഎംജി ജംഗ്ഷനില്‍ 60ലക്ഷം രൂപയുടെ കെട്ടിടം, തൃശൂര്‍ പൂങ്കുന്നത്ത് പത്തുലക്ഷം രൂപ വിലവരുന്ന സ്ഥലം, കോഴിക്കോട് കച്ചേരി ദേശത്ത് 10ലക്ഷം വിലവരുന്ന പഴയകെട്ടിടവും സ്ഥലവുമുണ്ട്. ഭാര്യ ജ്യോതിയുടെ പേരില്‍ വയനാട് വൈത്തിരിയില്‍ 59.11 ലക്ഷം വിലമതിക്കുന്ന സ്ഥലങ്ങളുമുണ്ട്. തൃശൂര്‍ ചാവക്കാട് 15ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും കോഴിക്കോട് കച്ചേരി ദേശത്ത് 11ലക്ഷം രൂപവിലവരുന്ന വീടും സ്ഥലവും, തിരുവനന്തപുരം ശാസ്തമംഗലത്ത് 35ലക്ഷം രൂപ വിലമതിക്കുന്ന വീടും ഉണ്ട്. മലപ്പുറം ഏറനാട് ചെറുകാവ്, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ 1.38 കോടിയുടെ ഭൂമിയുണ്ട്. ടിവിഎസ് ഗ്രൂപ്പില്‍ 1,36,180രൂപയുടെ ബോണ്ടും എല്‍ഐസിയില്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും ഉണ്ട്. 5,37,936രൂപ വിലവരുന്ന ഫോഡ് ഐക കാറുണ്ട്. 15ലക്ഷംരൂപയുടെ ആഭരണം കൈവശമുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നര കോടിയോളം രൂപയുടെ സ്വത്ത്

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നുകോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയുടെ സ്വത്ത്. പത്രികസമര്‍പ്പണവേളയില്‍ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കള്‍ക്കും ബാങ്ക് നിക്ഷേപവും വാഹനങ്ങളുമടക്കം 1,64,72,836 രൂപയുടെ സ്വത്തും 1,80,15,000 രൂപ വിലവരുന്ന കൃഷിഭൂമിയുമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരില്‍ 3,21,000 രൂപയും ഭാര്യയുടെ പേരില്‍ 87,44,836 രൂപയുമാണ് ബാങ്ക് നിക്ഷേപം. ജോയിന്റ് അക്കൌണ്ടായി 41,32,000 രൂപയും ബാങ്കിലുണ്ട്. ഊരകം സര്‍വീസ് സഹകരണ ബാങ്കില്‍ 40,000 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,36,000 രൂപയും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. ട്രഷറിയില്‍ എംഎല്‍എ പെന്‍ഷന്‍ ഇനത്തില്‍ 34,900 രൂപയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായി 25,000 രൂപ വിലവരുന്ന മാരുതിസെന്‍ കാറും ഭാര്യക്ക് 8,50,000 രൂപ വിലവരുന്ന ഇന്നോവ കാറുമുണ്ട്. മകന്‍ പി കെ ഹാഷിഖിന് 5,50,000 വിലവരുന്ന മാരുതികാറുണ്ട്. ഭാര്യയുടെ ആഭരണങ്ങള്‍ക്ക് 14,00,000 രൂപ വിലവരും.

കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ കൈവശം 8,00,000 രൂപയും ഭാര്യയുടെ കൈവശം 4,50,000 രൂപയുമുണ്ട്. കൃഷിഭൂമിയിനത്തില്‍ മൂന്നിടങ്ങളിലായി 98,50,000 രൂപ വില വരുന്ന 12.3 ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കുമായുണ്ട്.കാരാതോട്, ഊരകം, പാണക്കാട് എന്നിവിടങ്ങളിലാണിവ. ഊരകം മേല്‍മുറിയില്‍ 32സെന്റ് ഭൂമിയും ഭാര്യക്ക് വയനാട്ടിലെ വൈത്തിരി കുന്നത്തിടവക വില്ലേജില്‍ 1.42 ഏക്കര്‍ ഭൂമിയുമുണ്ട്. മലപ്പുറം കുന്നുമ്മല്‍ എട്ട് സെന്റ് ഭൂമിയില്‍ 'പാണ്ടി' ലോഡ്ജും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. വിവരാവകാശനിയമം വഴി ലഭിച്ച രേഖപ്രകാരം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിലുള്ളത് 6,64,685 രൂപയായിരുന്നു. എസ്ബിഐ മലപ്പുറം ശാഖയില്‍ ജോയിന്റ് അക്കൌണ്ടായി 4,52,061 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,12,624 രൂപയും. വാഹനമായി അന്ന് 'മാരുതിസെന്‍' കാറുതന്നെ. ഭാര്യക്ക് 'സ്ക്വാഡ' കാറും.

കോടികളുടെ സ്വത്തുണ്ടെന്ന് കെ എം മാണിയുടെ വെളിപ്പെടുത്തല്‍

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിക്ക് 24.06 ലക്ഷത്തിന്റെയും ഭാര്യയുടെ പേരില്‍ 13.36 ലക്ഷം രൂപയുടെയും സ്വത്ത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാണിയുടെ വെളിപ്പെടുത്തല്‍. മാണിയുടെ കൈവശം 40,000 രൂപയും വിവിധ ബാങ്ക് നിക്ഷേപങ്ങളിലായി 3.34 ലക്ഷം രൂപയും ഉണ്ട്. ഭാര്യയുടെ കൈവശം 19,000 രൂപയും ബാങ്ക് നിക്ഷേപമായി 7.72 ലക്ഷം രൂപയുമുണ്ട്. വിവിധ ബോണ്ടുകളിലായി മാണിയുടെ പേരില്‍ 15,010 രൂപയും ഭാര്യയുടെ പേരില്‍ 5,200 രൂപയും നിക്ഷേപമുണ്ട്. കൂടാതെ സ്വന്തം പേരില്‍ 7.96 ലക്ഷം രൂപയുടെ മിത്സുബിഷി ലാന്‍സര്‍ കാറും 12.20 ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവയും ഉണ്ട്. വിവിധ വില്ലേജുകളിലായി മാണിയുടെ പേരില്‍ 1.39 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യയുടെ പേരില്‍ 68.65 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളും ഉളളതായി സത്യവാങ്മൂലം പറയുന്നു.

എലക്കാട് വില്ലേജിലെ 38.10 ലക്ഷം രൂപ വിലമതിക്കുന്ന 3.76 ഏക്കര്‍ ഭൂമിയും അതേ വില്ലേജില്‍ത്തന്നെയുളള 6.43 ലക്ഷം രൂപയുടെ 32 സെന്റ് സ്ഥലവും സ്ഥാവര സ്വത്തുക്കളില്‍പ്പെടുന്നു.എലക്കാട് വില്ലേജിലുളള 2.3 ലക്ഷം രൂപ വില മതിക്കുന്ന 42 സെന്റ് ഭൂമി, 16.23 ലക്ഷം രൂപയുടെ 81 സെന്റ് ഭൂമി, ളാലം വില്ലേജിലെ 76.47 ലക്ഷം രൂപയുടെ 1.07 ഏക്കര്‍ സ്ഥലവും അതിലുള്ള കെട്ടിടം എന്നിവ കെ എം മാണിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കുമരനെല്ലൂര്‍ വില്ലേജില്‍ 35.28 ലക്ഷം രൂപ വരുന്ന 1.96 ഏക്കര്‍ സ്ഥലവും കോട്ടയം എലക്കാട് വില്ലേജില്‍ 33.37 ലക്ഷം രൂപയുടെ 3.58 ഏക്കര്‍ സ്ഥലവുമുണ്ട്.

Read more...

യൂ.ഡി.എഫിന്റെ തനിനിറം






ഇതൊന്നും ഗുണ്ടായിസ്സമല്ലെ..? ഇന്‍ഡ്യന്‍ ജുഡീഷറിയെയും ,ഭരണ സംവിധാനത്തേയും വെല്ലുവിളിക്കുന്ന ഇത്തരം “തീവ്രവാദികള്‍,യൂ.ഡി.എഫിനെ പിന്‍‌തുണക്കുന്ന മുസ്ലീലിഗ്ഗിലാണെന്ന് ഓര്‍ക്കുക..

Read more...

കുംഭകോണങ്ങളുടെ കുംഭമേള.

Thursday, 24 March 2011

Read more...

കോണ്‍ഗ്രസ്സിന്റെ അഴിമതി പട്ടിക.1

Read more...

കുഞ്ഞാലിക്കുട്ടിയുടേ സമ്പത്തിന്റെ പോക്ക്

മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് നാനൂറ് ശതമാനത്തോളം വര്‍ധന.
2006 ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സമ്പത്ത് സംബന്ധിച്ച സത്യവാങ്മൂലവും 2011 ല്‍ വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി സമര്‍പിച്ച സത്യവാങ്മൂലവും തമ്മിലുള്ള വ്യത്യാസം നാനൂറ് ശതമാനത്തിലധികം വര്‍ധന.

2006 ല്‍ തനിക്കും ഭാര്യക്കുമായി 93.54 ലക്ഷം രൂപയാണ് കുഞ്ഞാലിക്കുട്ടി സമ്പത്തായി കാണിച്ചിരിക്കുന്നത്.
2011 ല്‍ കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കും സമ്പത്ത് 378.71 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കുന്നു.
2011 മാര്‍ച്ച് 23 ന് കുഞ്ഞാലിക്കുട്ടി നോമിനേഷനോടൊപ്പം നല്‍കിയ രേഖയുടെ വിവരങ്ങള്‍ താഴെ-

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ പണമായുള്ളത് എട്ടുലക്ഷം രൂപ. ഭാര്യയുടെ കയ്യില്‍ നാലരലക്ഷം രൂപ
വാഹനമായി കുഞ്ഞാലിക്കുട്ടിക്കുള്ളതു മാരുതി സെന്‍ മാത്രം.
ഭാര്യയുടെ പേരില്‍ എട്ടരലക്ഷം രൂപയുടെ ഇന്നോവ കാറുമുണ്ട്.
ഭാര്യക്കു മകന്‍ നല്‍ല്‍കിയ അഞ്ചരലക്ഷം രൂപ വിലയുള്ള മാരുതി ഡിസയര്‍ കാറുമുണ്ട്.
ഭാര്യക്കു 850 ഗ്രാം സ്വര്‍ണമുണ്ട്.
66 ലക്ഷം വിലയുള്ള 6.06 ഏക്കര്‍ കൃഷിഭൂമി ഊരകം കാരാത്തോട്ടുണ്ട്.
3.30 ഏക്കര്‍ ഊരകത്തും മറ്റൊരു മൂന്നേക്കര്‍ കുഞ്ഞാലിക്കുട്ടിക്ക് കൃഷിഭൂമിയായുണ്ട്. 32.5 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മേല്‍മുറിയിലെ 32 സെന്റ് കാര്‍ഷിക ഭൂമിയുമുണ്ട്. 6.40 ലക്ഷം രൂപയാണ് ഇതിന്റെ മതിപ്പുവില.
വയനാട്ടിലെ വൈത്തിരിയില്‍ ഭാര്യയുടെ പേരില്‍ ആറര ലക്ഷം വിലവരുന്ന ഒരേക്കര്‍ 42 സെന്റ് ഭൂമിയുണ്ട്.
മേല്‍മുറിയില്‍ നാലരലക്ഷം വിലമതിക്കുന്ന 950 ചതുരശ്രഅടിയുള്ള കെട്ടിടവും.
മലപ്പുറം കുന്നുമ്മലില്‍ പതിനാലു ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഷെയറുമുണ്ട്.
കാരാത്തോട്ടില്‍ 1.18ഏക്കര്‍ സ്ഥലത്താണ് കുഞ്ഞാലിക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
1,37,65,000 രൂപയാണ് ഇതിന്റെ മതിപ്പുവില.
ഭാര്യക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 36,50,000 രൂപയുടെ വീടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനമായി രേഖപ്പെടുത്തിയത് 345282 രൂപയും ഭാര്യയുടേത് 678650 രൂപയുമാണ്.
ഊരകം സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ നാല്‍പതിനായിരം രൂപ, തിരുവനന്തപുരം കാത്തലിക് സിറിയന്‍ ബാങ്കില്‍ 236000, ട്രഷറി നിക്ഷേപമായി 349000, ആറ്, രണ്ട് ലക്ഷം രൂപകളുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയുമുണ്ട്.
ഭാര്യക്ക് കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ രണ്ടു ശാഖകളിലായി 1624836 രൂപയുടെ സമ്പാദ്യമുണ്ട്.
മലപ്പുറം എസ്.ബി.ടിയില്‍ 2568000 രൂപയുടെ ജോയിന്റ്എക്കൌണ്ടുണ്ട്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മലപ്പുറം ശാഖയില്‍ 1554000 രൂപയാണ് ഇരുവരുടെയും നിക്ഷേപം.
കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നാലുലക്ഷം രൂപയുടെ
വാഹനവായ്പയും 263431 രൂപയുടെ ഭവനവായ്പയും ഭാര്യയുടെ പേരില്‍ ബാധ്യതയുണ്ട്.
ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും കുഞ്ഞാലിക്കുട്ടി പ്രതിയായിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിനു കേശവന്‍

Read more...

മനോരമയ്ക്ക് അഴിമതി എത്ര മഹത്തരം

Wednesday, 23 March 2011


വായനാക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് കളമൊരുക്കുന്ന അസാധാരണ വൈഭവം കാണാം ബുധനാഴ്ചത്തെ മനോരമയില്‍. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നാംപുറത്ത് നിയമോപദേശം നല്‍കുന്ന മനോരമ അകത്തെ പേജില്‍, ജയിലില്‍ കിടന്നുള്ള പിള്ളയുടെ മത്സരശ്രമത്തെ മഹത്വവല്‍ക്കരിക്കാനുള്ള പാഴ്വേലയാണ് നടത്തുന്നത്. ജയിലില്‍ കിടന്ന് മത്സരിച്ച് നിയമസഭാംഗങ്ങളായ കേരളരാഷ്ട്രീയത്തിലെ ലബ്ധപ്രതിഷ്ഠരായ ചില നേതാക്കളോട് താരതമ്യം ചെയ്താണ് പിള്ളയുടെ ശ്രമത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നത്. ബേബി ജോണ്‍, സി കണ്ണന്‍, സി വാസുദേവമേനോന്‍ എന്നിവരുടെ ഉദാഹരണമാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ഈ താരതമ്യം ശുദ്ധ അസംബന്ധമാണെന്നു മാത്രമല്ല, ചരിത്രത്തോടും നിയമസംവിധാനങ്ങളോടും രാഷ്ട്രീയ ധാര്‍മികതയോടും കാട്ടുന്ന കടുത്ത ധിക്കാരവും കൊഞ്ഞനംകുത്തലുമാണ്. ബേബിജോണും സി യും വാസുദേവമേനോനും കനലും കണ്ണീരും നിറഞ്ഞ രാഷ്ട്രീയത്തിന് ജീവിതം സമര്‍പ്പിച്ചവരായിരുന്നു. ഇവര്‍ മൂവരും ജയിലില്‍ കഴിയേണ്ടി വന്നത് കര്‍ഷകരും തൊഴിലാളികളും അടക്കം പണിയെടുക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരിലായിരുന്നു. സാധാരണക്കാരുടെ ജീവിതദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ജന്മിഗുണ്ടകളോടും പൊലീസിനോടും അധികാരിവര്‍ഗത്തോടും ഏറ്റുമുട്ടിയവരായിരുന്നു. അതിന്റെയെല്ലാം പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരുമായിരുന്നു. അങ്ങനെ സാമൂഹ്യജീവിതത്തെ പുതുക്കിപ്പണിയാന്‍ സ്വന്തം ജീവിതവും ചോരയും സമര്‍പ്പിച്ച നേതാക്കളെവിടെ, പൊതുഖജനാവ് കൊള്ളയടിച്ചതിന്റെ പേരില്‍ അഴിയെണ്ണുന്ന പിള്ളയെവിടെ?

ഇത് രണ്ടും സമാനമാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലെ യുക്തിയും വസ്തുനിഷ്ഠതയുമാണ് മനസ്സിലാകാത്തത്. ഇത്തരം യുക്തിരഹിത്യം വായനക്കാരിലെത്തിക്കാന്‍ ബേബിജോണ്‍ പങ്കെടുത്ത ജനകീയസമരത്തെപ്പറ്റിയുള്ള കാര്യങ്ങളും പത്രം നിരത്തുന്നുണ്ട്. 'ചവറ ലഹളക്കേസി'ല്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നപ്പോഴാണ് ബേബി ജോണ്‍ 1951ല്‍ നടന്ന തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതെന്നാണ് മനോരമ പറയുന്നത്. എന്നാല്‍, ഇത് വസ്തുതാപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലവര്‍ഷം 1124 (1950) ല്‍ നടന്ന 'ഇടവം 12' സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് ബേബി ജോണ്‍ ശിക്ഷിക്കപ്പെടുന്നത്. കൊല്ലം പാര്‍വതി മില്‍ തൊഴിലാളികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ചവറയില്‍നിന്ന് പ്രകടനമായി പോകുകയും പ്രകടനത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ കൊല്ലം ടൌണില്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്ത സംഭവമാണ് ഇടവം 12 സമരം. ഈ സമരത്തിലാണ് ബേബി ജോണടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതും അദ്ദേഹം ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചതും.

സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക ഏടായ മലബാര്‍ കലാപത്തെ മാപ്പിള ലഹളയെന്നു പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാത പിന്തുടര്‍ന്ന് മനോരമ ഇടവം 12 സമരത്തെയും ചവറ ലഹളയെന്നു പറഞ്ഞ് താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നു. ഈ സമരത്തില്‍ പങ്കെടുത്തവരില്‍ പുത്തേഴത്ത് ഹരിദാസ്, വടക്കുന്നേല്‍ കാര്‍ത്തികേയന്‍ എന്നിവര്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.



ബിനു കേശവന്‍

Read more...

ഏഷ്യാനെറ്റിന്റെ തനിനിറം

Tuesday, 22 March 2011

നേരോടെ, നിര്‍ഭയം ,നിരന്തരം"എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന ഒരുമുഖ്യ ധാരാ ദൃശ്യ മാധ്യമത്തിന്റെ ലേഖകനുമായി ഫേസ് ബുക്കില്‍ സംവദിക്കുവാനുള്ള "അസുലഭ " അവസരം ഇന്നലെ ലഭിച്ചു . ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ ടിയാന്റെ തനി സ്വഭാവം പുറത്തുവന്നു . അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ആവലാതി ജന്മനാ കോണ്‍ഗ്രെസ്സുകാരി ആയ ജയ ഡാലിക്ക് സിപി എം ഇപ്പോള്‍ പിന്തുണ നല്‍കുന്നതിലെ ധാര്‍മികതയെക്കുറിച്ച് ആയിരുന്നു . അബ്ദുള്ളകുട്ടി , എം ആര്‍ മുരളി , കെ എസ് മനോജ്‌ , ശിവരാമന്‍ , പി ജെ ജോസഫ്‌ തുടങ്ങിയവരുടെ ധര്‍മികതെയെ കുറിച്ച് താങ്കള്‍ എന്തേ ചോദ്യം ചെയ്യുന്നില്ല എന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വഭാവം മാറി . താന്‍ അടിയുറച്ച ഒരു കോണ്‍ഗ്രസ്‌ അനുഭാവി ആണെന്നും കമ്യൂണിസ്റ്റുകളെ വെറുപ്പ്‌ ആണെന്നും വരെ എത്തി കാര്യങ്ങള്‍ .അദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ചായവു റിപ്പോര്ടിങ്ങിനെ ബാധിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അസഹിഷ്ണുത എല്ലാ സീമകളും പൊട്ടിച്ചു പുറത്തു ചാടി . പിന്നെ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ആയിരുന്നു അയാളുടെ പെരുമാറ്റം . എടാ പോടാ വിളിവരെ ആയി . അപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റ്കാരൻ ആണെന്നും കോണ്‍ഗ്രസുകാരെ പോലെ കപട ഗാന്ധിസത്തില്‍ വിശ്വാസമില്ലതതുകൊണ്ട് താങ്കള്‍ വിളിക്കുന്ന അതേ നാണയത്തില്‍ മറുപടി തിരിച്ചു തരുമെന്നും പറഞ്ഞപ്പോള്‍ ദാ കിടക്കുന്നു ! എന്നെ മൊത്തത്തില്‍ അങ്ങേര് ബ്ലോക്ക്‌ ചെയ്തു

(റിപ്പോര്ടരുടെ പേരു പറയുന്നില്ല ക്ലൂ തരാം പേരിന്റെ ആദ്യ ഭാഗം കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന ഒരു അഭിനേതാവിന്റെ ആണ് , രണ്ടാം ഭാഗം മരിച്ചുപോയ പേരുകേട്ട ഒരു തീവ്രവാദിയുടെയും)

ഞാന്‍ ഇത് ഇവിടെ പറഞ്ഞത് മറ്റൊരുകാര്യം സൂചിപ്പിക്കുവാനാണ് .കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് ഈ ചാനലിന്റെ റിപ്പോര്ടരന്മാര്‍ക്കെതിരെ , പക്ഷപരമായ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് കാണിച്ചു ഞാന്‍ ചാനലിന്റെ പ്രതികരണ പരിപാടിയിലേക്ക് കത്ത് അയച്ചിരുന്നു . പ്രസ്തുത കത്ത് ചുവടെ ചേര്‍ക്കുന്നു
"പ്രിയ ഏഷ്യാനെറ്റ്‌ ,
ഈ കത്ത് പരിഗണിക്കാന്‍ സാധ്യത ഇല്ല എന്നറിയാം , എന്നാലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് ഇതു പറയാതിരിക്കുവാന്‍ പറ്റുന്നില. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഏഷ്യാനെറ്റിനെ ഒരു നിക്ഷ്പക്ഷ ചാനല്‍ ആയി കണ്ടുകൊണ്ടിരിന്ന എന്നെ പോലുള്ളവര്‍ക്ക് നിങ്ങളുടെ ഈ രാഷ്ട്രീയ മാറ്റം ദഹിക്കാനാവുന്നില്ല.
ഇന്നു നിങ്ങളുടെ വാര്‍ത്തകള്‍ കാണുമ്പൊള്‍ അത് ഒരുപക്ഷതിന്റ്റെ വ്യക്തമായ ഭാഗം പിടിക്കല്‍ ആണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയുടെ ആവശ്യമില്ല .ആ കാരണം കൊണ്ട് തന്നെ പറയട്ടെ നിങ്ങള്‍ നിലവാരത്തില്‍ ഒരുപാടു പിന്നാക്കം പോയിരിക്കുന്നു എന്നത് വേദന ഉണ്ടാക്കുന്നു .
ഒരു പക്ഷെ മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ആവാം മാറ്റങ്ങള്‍ വന്നത് , പക്ഷെ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുവാന്‍ ഏഷ്യാനെറ്റ്‌ മുന്നോട്ട് വരണം . ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പല റിപ്പോര്‍ട്ടര്‍മാരും വലതുപക്ഷത്തിന്റെ ഏജന്റുമാരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവര്‍ക്ക് രാഷ്ട്രീയമുണ്ടാകാം , അതവകാശമാണ് പക്ഷെ റിപ്പോര്‍ട്ടിങ്ങിനെ സ്വാധീനിക്കുന്ന തരത്തില്‍ അവരുടെ രാഷ്ട്രീയ ചായവു മാറരുത്.
എടുത്തു പറയുകയാണെങ്കില്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടനും , മലബാര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാനും യു ഡി എഫ് ഏജെന്റുമാരെപ്പോലെ സംസാരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് .
ഇത് മീഡിയ ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ്. "

അന്ന് തടിവച്ചാല്‍ ബുദ്ധിജീവി ആകും അന്ന് ധരിച്ചു വശായ ഇവരുടെ മുന്തിയ ഒരു എഡിറ്റര്‍ (ടിയാനെ കണ്ടാല്‍ കുളിച്ചിട്ടു ദിവസങ്ങള്‍ ആയി എന്ന് തോന്നും ) മറുപടി നല്‍കിയത് ,"അങ്ങിനെ ഒന്നും ഇല്ല, താങ്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായവു ഉള്ളതുകൊണ്ട് , നിങ്ങളുടെ പാര്‍ട്ടിക്ക് എതിരായ വാര്‍ത്തകളോടുള്ള വിരോധം മാത്രം ആണ് " എന്നാണ് . അതുപോലെ തന്നെ ഈ മാധ്യമ ശ്രേഷ്ടന്റെ കുഞ്ഞുങ്ങളെല്ലാം നിക്ഷ്പക്ഷ മണ്ടൂകങ്ങള്‍ ആണെന്നും അയാള്‍ വാദിച്ചു . സുഹൃത്തേ ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു . നിങ്ങളുടെ റിപ്പോര്ടരന്മാരുടെ രാഷ്ട്രീയ ചായവു കണ്ടില്ലേ ? താങ്കള്‍ പറഞ്ഞത് അസത്യമെന്ന് കാലം തെളിയിച്ചു . ഇനി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് എന്ന് പറയേണ്ടത് ഇല്ലല്ലോ ?

സഖാക്കളേ ഇത്തരം നെറികെട്ട മാധ്യമ ഹിജടകള്‍ക്കെതിരെ , നാം പ്രതികരിക്കണം . മാധ്യമ സ്വാതന്ത്ര്യം എന്ന പേരില്‍ പേക്കൂത്ത് നടത്തുന്ന , സത്യത്തെ കശാപ്പു ചെയ്യുന്ന , കമ്യൂണിസ്സത്തെ ഇല്ലായ്മ ചെയ്യാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന ഇവന്മാര്‍ക്കെതിരെ നാവുകൊണ്ടാല്ല പ്രതികരിക്കേണ്ടത് , തെരുവില്‍ നേരിടുക തന്നെ വേണം .
ലാല്‍ സലാം .*


ബിനു കേശവൻ

Read more...

മുഖ്യമന്ത്രിക്കെതിരെയുള്ള കേസ്: ഭീഷണിപ്പെടുത്തി ഉത്തരവ് നേടാമെന്ന് കരുതേണ്ടെന്ന് കോടതി

Monday, 21 March 2011

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, സി.പി.എം നേതാവ് പി.ശശി എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യത്തിന് കോടതി വഴങ്ങിയില്ല. കോടതിയെ ഭീഷണിപ്പെടുത്തി അന്വേഷണ ഉത്തരവ് നേടാമെന്ന് കരുതേണ്ടതില്ലെന്നും മജിസ്‌ട്രേട്ട് പറഞ്ഞു. ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിച്ചെന്ന് ആരോപണമുള്ള വി.എസിനും ശശിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നടന്ന വാദത്തിനിടെയാണ് കോടതി പരാമര്‍ശമുണ്ടായത്. കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് മാര്‍ച്ച് 28 ലേക്ക് കോടതി മാറ്റി.

തിങ്കളാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ചെറിയാന്‍ വര്‍ഗീസാണ് ഹര്‍ജി പരിഗണിച്ചത്. പരാതിക്കാരനായ വിഴിഞ്ഞം സ്വദേശി തല്‍ഹത് ഇസഹാക്കിനുവേണ്ടി ഹാജരായ അഡ്വ.സാന്‍ടി ജോര്‍ജ് വി.എസിനെതിരെ അന്വേഷണമാവശ്യപ്പെട്ടു.

ഹര്‍ജിയിന്മേല്‍ എന്തുനടപടി എടുക്കണമെന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പ്പെടുന്നതാണെന്ന് മജിസ്‌ട്രേട്ട് അഭിപ്രായപ്പെട്ടു. പ്രതിപ്പട്ടികയില്‍ പറയുന്നവരുടെ മേല്‍വിലാസം ഹര്‍ജിയിലില്ല. അന്വേഷണത്തിന് ഉത്തരവിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അഭിഭാഷകന്റെ വാദം ശരിയല്ല. ഹൈക്കോടതി വിധി ഉണ്ടായതുകൊണ്ട് നിയമത്തിലെ വ്യവസ്ഥകള്‍ മാറില്ല.

കൂടുതല്‍ വാദം കേള്‍ക്കണമെന്നും ഹര്‍ജി മാര്‍ച്ച് 28ന് വീണ്ടും പരിഗണിക്കാമെന്നും പറഞ്ഞ് കോടതി കേസ് 28-ലേക്ക് മാറ്റി.

കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ വി.എസും ശശിയും ശ്രമിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം.

Read more...

അഭിവാദ്യങ്ങൾ....


ഈ കുട്ടിയ്ക്ക് ഇടതു ഭരണ നേട്ടങ്ങള്‍ അറിയില്ല...!!!
ഇടതു ഗവര്‍മെന്റ് ഏവര്‍ക്കും 2 രൂപയ്ക്ക് അരി നല്‍കിയതും അറിയില്ല...!!!
പക്ഷേ ഒന്നറിയാം...അവനും അവന്റെ കൂടെപിറപിനും, ഭക്ഷണത്തിനായി ആര്‍ക്കു മുന്നിലും കൈ നീട്ടേണ്ട ആവശ്യമില്ല എന്ന സത്യം...... ...പട്ടിണിയുടെ നാളുകള്‍ അകന്നു പോയി എന്ന സത്യം...
തന്റെ കുടുംബത്തില്‍ സന്തോഷം സന്തോഷവും സമാധാനവും മടങ്ങിയെത്തി എന്ന സത്യം...!!!

അവന്റെ നാട്ടില്‍... ഏവര്‍ക്കും വീട് കിട്ടിയത്, കര്‍ഷക കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ കിട്ടിയത്, കര്‍ഷക ആത്മഹത്യ ഇല്ലാതായത്, പുതിയ വ്യവസായശാലകള്‍ തുടങ്ങിയത്, നാട്ടില്‍ ഏവര്‍ക്കും ഐശ്വര്യവും സമാധാനവും കിട്ടിയത്...ഇതില്‍പരം എന്ത് വേണം ഈ കുഞ്ഞു മനസിന്‌ സന്തോഷിക്കാന്‍ ...!!!

നമുക്കും ഇവനോടൊപ്പം ചേര്‍ന്ന് അഭിവാദ്യം അര്‍പ്പിക്കാം ഇടതു സര്‍ക്കാരിന് !!!...

ഈ സര്‍ക്കാരിന്റെ തുടര്‍ച്ച നമ്മുടെ കൂടി ആവശ്യമാണ്...!!!

സാധാരണകാരന്റെ അന്നം മുട്ടിക്കാന്‍ അല്ല...അവനു അന്നം നല്‍കാന്‍ ...അവന്റെ പട്ടിണി മാറ്റാന്‍ ... ഐശ്വര്യപൂര്‍ണമായ കേരളത്തിന്‌ ... ഇടതു പക്ഷത്തിന് വോട്ട് ചെയ്യൂ... വിജയിപ്പിക്കൂ...!!!



മലമ്പുഴ മണ്ഡലം തെരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സഖാവ് വി.എസ് അച്യുതാനന്ദനെ അഭിവാദ്യം ചെയ്യുന്ന കുട്ടിക്ക് വി.എസ് പ്രത്യഭിവാദ്യം ചെയ്യുന്നു..

ഫോട്ടോ. പി.വി സുജിത്. (ഷാജി മുള്ളൂര്‍ക്കാരന്‍ ഷെയര്‍ ചെയ്തത്)

Read more...

ഇടത്തുമുന്നണിയുടെ തിളങ്ങുന്ന നേട്ടങ്ങൾ

Sunday, 20 March 2011


ഈ ചിത്രത്തിൽ ക്ലിക്കു വലുതായികാണു.....

Read more...

നമ്മളെ ഇനി ആരുഭരിക്കണം



തിരു: നിയമസഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെയും സ്വതന്ത്രസ്ഥാനാര്‍ഥികളുടെയും പേരുകള്‍ സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. താഴെത്തട്ടില്‍ നിന്നും ചര്‍ച്ച നടത്തിയ സ്ഥാനാര്‍ഥിലിസ്റ്റാണ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ തലശേരിയിലും കേന്ദ്രക്കമ്മറ്റിയംഗങ്ങളായ പി കെ ഗുരുദാസന്‍ കൊല്ലത്തും എം എ ബേബി കുണ്ടറയിലും ഇ പി ജയരാജന്‍ മട്ടന്നൂരിലും എം സി ജോസഫൈന്‍ കൊച്ചിയിലും തോമസ് ഐസക് ആലപ്പുഴയിലും മല്‍സരിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പൊന്നാനിയിലും സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് കല്ല്യാശേരിയിലും ജനാധിപത്യമഹിളഅസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പേരാവൂരിലും മല്‍സരിക്കും. പൂഞ്ഞാറിലും ചിറ്റൂരിലും മല്‍സരിക്കുന്നവരുടെ പേരുകള്‍ പിന്നീട് അറിയിക്കും. പോണ്ടിച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ ടി കെ ഗംഗാധരന്‍ മത്സരിക്കും.





മഞ്ചേശ്വരം - സി എച്ച് കുഞ്ഞമ്പു,

ഉദുമ - കെ കുഞ്ഞിരാമന്‍,

തൃക്കരിപ്പൂര്‍ - കെ കുഞ്ഞിരാമന്‍,

പയ്യന്നൂര്‍ - സി കൃഷ്ണന്‍,

തള്ളിപ്പറമ്പ് - ജെയിംസ് മാത്യൂ,

കല്ല്യാശേരി - ടി വി രാജേഷ്,

അഴീക്കോട് - എം പ്രകാശന്‍,

ധര്‍മ്മടം - കെ കെ നാരായണന്‍,

മട്ടന്നൂര്‍ - ഇ പി ജയരാജന്‍,

പേരാവൂര്‍ - കെ കെ ശൈലജ,

തലശേരി - കോടിയേരി ബാലകൃഷ്ണന്‍,

കുറ്റ്യാടി - കെ കെ ലതിക,

പേരാമ്പ്ര - കെ കുഞ്ഞമ്മദ്,

ബാലുശേരി - പുരുഷന്‍ കടലുണ്ടി,

കൊയിലാണ്ടി - കെ ദാസന്‍,

കോഴിക്കോട് നോര്‍ത്ത് - എ പ്രദീപ്കുമാര്‍,

കോഴിക്കോട് സൌത്ത് - സി പി മുസാഫീര്‍ അഹമ്മദ്,

ബേപ്പൂര്‍ - എളമരം കരീം,

തിരുവമ്പാടി - ജോര്‍ജ് എം തോമസ്,

കൊടുവള്ളി - എം മെഹബൂബ്,

മാനന്തവാടി - കെ സി കുഞ്ഞിരാമന്‍,

സുല്‍ത്താന്‍ ബത്തേരി - ഇ എ ശങ്കരന്‍,

കല്‍പ്പറ്റ - പി എ മുഹമ്മദ്,

വണ്ടൂര്‍ - വി രമേശന്‍,

കൊണ്ടോട്ടി - പി സി നൌഷാദ്,

പെരിന്തല്‍മണ്ണ - വി ശശികുമാര്‍,

മങ്കട - ഖദീജ സത്താര്‍,

താനൂര്‍ - ഇ ജയന്‍,

തിരൂര്‍ - പി പി അബ്ദുള്ളക്കുട്ടി,

പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍,

തൃത്താല - പി മമ്മിക്കുട്ടി,

തരൂര്‍ - എ കെ ബാലന്‍,

ആലത്തൂര്‍ - എം ചന്ദ്രന്‍,

നെന്മാറ - വി ചെന്താമരാക്ഷന്‍,

ഷൊര്‍ണൂര്‍ - കെ എസ് സലീഖ,

ഒറ്റപ്പാലം - എം ഹംസ,

പോങ്ങാട് - കെ വി വിജയദാസ്,

പാലക്കാട് - കെ കെ ദിവാകരന്‍,

മലമ്പുഴ - വി എസ് അച്യുതാനന്ദന്‍,

കുന്ദംകുളം - ബാബു എം പാലിശേരി,

ചേലക്കര - കെ രാധാകൃഷ്ണന്‍,

മണലൂര്‍ - ബേബി ജോ,

ഗുരുവായൂര്‍ - കെ വി അബ്ദുള്‍ ഖാദര്‍,

പുതുക്കാട് - സി രവീന്ദ്രനാഥ്,

ഇരിങ്ങാലക്കുട - കെ ആര്‍ വിജയ,

ചാലക്കുടി - ബി ഡി ദേവസി,

വടക്കാഞ്ചേരി - എന്‍ ആര്‍ ബാലന്‍,

ആലുവ - എ എം യൂസഫ്,

പെരുമ്പാവൂര്‍ - സാജുപോള്‍,

കുന്നത്തുനാട് - എം എ സുരേന്ദ്രന്‍,

വൈപ്പിന്‍ - എസ് ശര്‍മ,

കളമശേരി - കെ ചന്ദ്രന്‍പിള്ള,

കൊച്ചി - എം സി ജോസഫൈന്‍,

തൃക്കാക്കര- എം ഇ ഹസൈനാര്‍,

തൃപ്പൂണിത്തുറ - സി എം ദിനേശ്മണി,

പിറവം- എം ജെ ജേക്കബ്,

ഇടുക്കി - സി വി വര്‍ഗീസ്,

ദേവികുളം - എസ് രാജേന്ദ്രന്‍,

ഉടുമ്പന്‍ചോല - കെ കെ ജയചന്ദ്രന്‍,

ഏറ്റുമാനൂര്‍ - കെ സുരേഷ്കുറുപ്പ്,

കോട്ടയം - വി എന്‍ വാസവന്‍,

പുതുപ്പള്ളി - പ്രഫ. സുജ സൂസന്‍ ജോര്‍ജ്,

ചങ്ങനാശേരി - ഡോ. ബി ഇക്ബാല്‍,

അരൂര്‍ - എ എം ആരിഫ്്,

ആലപ്പുഴ - ഡോ.ടി എം തോമസ് ഐസക്ക്,

അമ്പലപ്പുഴ - ജി സുധാകരന്‍,

കായംകുളം - സി കെ സദാശിവന്‍,

ചെങ്ങന്നൂര്‍ - സി എസ് സുജാത,

മാവേലിക്കര - ആര്‍ രാജേഷ്,

റാന്നി - രാജു എബ്രഹാം,

ആറന്മുള - കെ സി രാജഗോപാല്‍,

കോന്നി - എം എസ് രാജേന്ദ്രന്‍,

കൊട്ടാരക്കര - അയിഷ പോറ്റി,

പത്തനാപുരം - കെ രാജഗോപാല്‍,

കുണ്ടറ - എം എ ബേബി,

കൊല്ലം - പി കെ ഗുരുദാസന്‍,

വര്‍ക്കല - എം എ റഹീം,

ആറ്റിങ്ങല്‍ - വി സത്യന്‍,

വാമനപുരം - കോലിയക്കോട് കൃഷ്ണന്‍നായര്‍,

കാട്ടാക്കട- ഷീല രമണി,

കഴക്കൂട്ടം - സി അജയകുമാര്‍,

നേമം - വി ശിവന്‍കുട്ടി,

നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജി,

പാറശാല - ആനാവൂര്‍ നാഗപ്പന്‍.

സി പി ഐ എം സ്വതന്ത്രര്‍

കുന്നമംഗലം - പിടിഎ റഹീം,

വള്ളിക്കുന്ന് - ശങ്കരനാരായണന്‍,

നിലമ്പൂര്‍ - പ്രഫ. തോമസ് മാത്യൂ,

തവനൂര്‍ - കെ ടി ജലീല്‍,

എറണാകുളം - ഡോ. സെബാസ്റ്റ്യന്‍പോള്‍,

തൊടുപുഴ - പ്രഫ. ജോസഫ് സെബാസ്റ്റ്യന്‍,

വട്ടിയൂര്‍ക്കാവ് - ചെറിയാന്‍ ഫിലിപ്പ്,


(പൂഞ്ഞാറും ചിറ്റൂരും പട്ടികയില്‍ ഇപ്പോള്‍ ഇല്ല)

Read more...

ഇടത്തു പക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

Read more...

മനോരമയുടെ കള്ളകഥ

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ പതിവുപോലെ മലയാള മനോരമ ദിനപത്രം യു ഡി എഫിന്റെ പ്രചാരവേല ഏറ്റെടുത്തിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനുമെതിരായ ദുഷ് പ്രചരണത്തിനാണ് മനോരമ വൃഥാ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി പരമ്പരകള്‍ തന്നെ അവര്‍ സൃഷ്ടിക്കുന്നുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതി പരമ്പരകളും മന്ത്രിമാരുടെ രാജിയും മനപ്പൂര്‍വം വിസ്മരിക്കുന്ന മനോരമ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായി കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയും യു ഡി എഫ് കാലത്ത് നടന്ന അഴിമതികള്‍ എല്‍ ഡി എഫ് സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ യത്‌നിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിവില്‍ സപ്ലൈസ് വകുപ്പിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച പരമ്പര. യു ഡി എഫ് ഭരണകാലത്ത് നടന്ന അഴിമതിയും ക്രമക്കേടും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് മനോരമയുടെ ഭാഷ്യം. 2004 ല്‍ കേരളത്തില്‍ അധികാരത്തിലിരുന്നത് യു ഡി എഫ് ഭരണകൂടമായിരുന്നുവെന്ന ചരിത്രസത്യത്തെ, വാര്‍ത്ത അപവാദകഥയെഴുത്താക്കുന്ന തിരക്കിനിടയില്‍ മലയാളമനോരമ മറന്നുപോയി

Read more...

Kerala history, First E.M.S. Ministry, 1957

Saturday, 19 March 2011




April 5 of 1957 was a memorable day not only in the history of the state of Kerala but also in the Indian union as a whole. It is on that day the first popular ministry of the united Kerala state was sworn in under the leadership of comrade E.M.S. Namboothiripad. The composition of the ministry was itself a remarkable achievement. The eight communist ministers and the three communist supported independent ministers all had a long tradition of sacrifice and service to social reforms and freedom movement. They were both activists and persons of intellectual eminences.

The panel of ministry under E.M.S. Namboothiripad (as Chief Minister) consisted of C. Achutha Menon as administrator of the party, T.V. Thomas as labour minister and his wife K.R. Gouriamma as revenue minister, V.R. Krishna Aiyer administrator, Professor Joseph Mundassery handling the education portfolio, Dr. A.R. Menon as health minister and K.C. George as food minister. The speaker was Sankara Narayanan Thampi.

Shown in the video is a clipping from the library of Kerala history.





courtesy

Read more...

വിലനിലവാരപട്ടിക

Friday, 18 March 2011

ഇടത്തുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് കേരളത്തിലെ സപ്ലൈകൊ യിലൂടെ പൊതുവിപണിയേക്കാൾ വിലക്കൂറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തതിന്റെ പട്ടിക

Read more...

കേരളത്തിലെ മാധ്യമങ്ങൾ

Sunday, 6 March 2011

ഇടത്തു പക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ കേരളത്തിലെ മാധ്യമ സിന്തിക്കേറ്റുകൾ നടത്തുന്ന കുപ്രചാരങ്ങൾ എന്തിനു വേണ്ടിയുള്ളതാണ്‌?ഈ മധ്യമങ്ങൾ ആരാൽ നടത്തപ്പെടുന്നു ?

മലയാള മനോരമയെന്നൊരു കോട്ടയം അച്ചായൻ പത്രം,മാതൃഭൂമി കോഴിക്കോടൻ സവർണ്ണ പത്രമുതലാളിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പത്രം ,ഇത്രയും മാധ്യമലോകം അധഃപതിച്ചതിനു കാരണം ഈ രണ്ടു പത്രങ്ങളാണെന്നുള്ളതിനു സംശയം വേണ്ട .മനോരമയുടെ നുണക്കഥകൾ ഇന്നത്തെ കേരള ജനത തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി സാഹിബിനെക്കൊണ്ട് പെണ്ണുപിടിപ്പിച്ചത് കേരളത്തിലെ കമ്യൂണിറ്റുകാരാണെന്നു വരെ പറയാൻതക്ക വിവരമുള്ള ജനങ്ങൾക്ക് ഈ പത്രങ്ങളിൽ വരുന്ന വാർത്തകൾ ഒരുപക്ഷെ കോൾമെയികൊണ്ടേക്കാം എന്നാൽ വിവരമുള്ള ജനങ്ങൾ വാർത്തകൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്നുള്ള സത്യം ഈ മാധ്യമങ്ങൾ തിരിച്ചറിയേണ്ടിയകാലം വളരെ അതിക്രമിച്ചിരിക്കുന്നു.അഴിമതിയുടെ കുത്തക അവകാശികളായ കോൺഗ്രസ്സുകാർക്കും മുതലാളിത്വ കോർപ്പറേറ്റുകൾക്കും സ്തുതിപാടകരായി ഇവിടുത്തെ മധ്യമങ്ങൾ തരം താണു,അല്ലെങ്കിൽ അവരാൽ നടത്തപ്പേടുന്ന പത്രങ്ങളായി മാറി സാധാരണക്കാരയ ജനങ്ങൾകുള്ള പൊതു അറിവ് പത്രമാധ്യമങ്ങളിൽ നിന്നുമുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണെന്നതിനാൽ ഈ മാധ്യമങ്ങൾ വായിക്കുന്ന ജനങ്ങളെ വളരെ ലാഘവമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു, ജനങ്ങളെ നിങ്ങൾ തിരിച്ചറിയുക ഈ മാധ്യമങ്ങളെ.



Read more...
Related Posts Plugin for WordPress, Blogger...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP