ഏഷ്യാനെറ്റിന്റെ തനിനിറം
Tuesday, 22 March 2011
നേരോടെ, നിര്‍ഭയം ,നിരന്തരം"എന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്ന ഒരുമുഖ്യ ധാരാ ദൃശ്യ മാധ്യമത്തിന്റെ ലേഖകനുമായി ഫേസ് ബുക്കില്‍ സംവദിക്കുവാനുള്ള "അസുലഭ " അവസരം ഇന്നലെ ലഭിച്ചു . ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ ടിയാന്റെ തനി സ്വഭാവം പുറത്തുവന്നു . അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ ആവലാതി ജന്മനാ കോണ്‍ഗ്രെസ്സുകാരി ആയ ജയ ഡാലിക്ക് സിപി എം ഇപ്പോള്‍ പിന്തുണ നല്‍കുന്നതിലെ ധാര്‍മികതയെക്കുറിച്ച് ആയിരുന്നു . അബ്ദുള്ളകുട്ടി , എം ആര്‍ മുരളി , കെ എസ് മനോജ് , ശിവരാമന്‍ , പി ജെ ജോസഫ് തുടങ്ങിയവരുടെ ധര്‍മികതെയെ കുറിച്ച് താങ്കള്‍ എന്തേ ചോദ്യം ചെയ്യുന്നില്ല എന്ന് ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വഭാവം മാറി . താന്‍ അടിയുറച്ച ഒരു കോണ്‍ഗ്രസ് അനുഭാവി ആണെന്നും കമ്യൂണിസ്റ്റുകളെ വെറുപ്പ് ആണെന്നും വരെ എത്തി കാര്യങ്ങള്‍ .അദ്ദേഹത്തിന്‍റെ ഈ രാഷ്ട്രീയ ചായവു റിപ്പോര്ടിങ്ങിനെ ബാധിക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ അസഹിഷ്ണുത എല്ലാ സീമകളും പൊട്ടിച്ചു പുറത്തു ചാടി . പിന്നെ ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ആയിരുന്നു അയാളുടെ പെരുമാറ്റം . എടാ പോടാ വിളിവരെ ആയി . അപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റ്കാരൻ ആണെന്നും കോണ്‍ഗ്രസുകാരെ പോലെ കപട ഗാന്ധിസത്തില്‍ വിശ്വാസമില്ലതതുകൊണ്ട് താങ്കള്‍ വിളിക്കുന്ന അതേ നാണയത്തില്‍ മറുപടി തിരിച്ചു തരുമെന്നും പറഞ്ഞപ്പോള്‍ ദാ കിടക്കുന്നു ! എന്നെ മൊത്തത്തില്‍ അങ്ങേര് ബ്ലോക്ക് ചെയ്തു
(റിപ്പോര്ടരുടെ പേരു പറയുന്നില്ല ക്ലൂ തരാം പേരിന്റെ ആദ്യ ഭാഗം കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന ഒരു അഭിനേതാവിന്റെ ആണ് , രണ്ടാം ഭാഗം മരിച്ചുപോയ പേരുകേട്ട ഒരു തീവ്രവാദിയുടെയും)
ഞാന്‍ ഇത് ഇവിടെ പറഞ്ഞത് മറ്റൊരുകാര്യം സൂചിപ്പിക്കുവാനാണ് .കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് ഈ ചാനലിന്റെ റിപ്പോര്ടരന്മാര്‍ക്കെതിരെ , പക്ഷപരമായ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് കാണിച്ചു ഞാന്‍ ചാനലിന്റെ പ്രതികരണ പരിപാടിയിലേക്ക് കത്ത് അയച്ചിരുന്നു . പ്രസ്തുത കത്ത് ചുവടെ ചേര്‍ക്കുന്നു
"പ്രിയ ഏഷ്യാനെറ്റ് ,
ഈ കത്ത് പരിഗണിക്കാന്‍ സാധ്യത ഇല്ല എന്നറിയാം , എന്നാലും ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് ഇതു പറയാതിരിക്കുവാന്‍ പറ്റുന്നില. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഏഷ്യാനെറ്റിനെ ഒരു നിക്ഷ്പക്ഷ ചാനല്‍ ആയി കണ്ടുകൊണ്ടിരിന്ന എന്നെ പോലുള്ളവര്‍ക്ക് നിങ്ങളുടെ ഈ രാഷ്ട്രീയ മാറ്റം ദഹിക്കാനാവുന്നില്ല.
ഇന്നു നിങ്ങളുടെ വാര്‍ത്തകള്‍ കാണുമ്പൊള്‍ അത് ഒരുപക്ഷതിന്റ്റെ വ്യക്തമായ ഭാഗം പിടിക്കല്‍ ആണെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിയുടെ ആവശ്യമില്ല .ആ കാരണം കൊണ്ട് തന്നെ പറയട്ടെ നിങ്ങള്‍ നിലവാരത്തില്‍ ഒരുപാടു പിന്നാക്കം പോയിരിക്കുന്നു എന്നത് വേദന ഉണ്ടാക്കുന്നു .
ഒരു പക്ഷെ മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ആവാം മാറ്റങ്ങള്‍ വന്നത് , പക്ഷെ അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിക്കുവാന്‍ ഏഷ്യാനെറ്റ് മുന്നോട്ട് വരണം . ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പല റിപ്പോര്‍ട്ടര്‍മാരും വലതുപക്ഷത്തിന്റെ ഏജന്റുമാരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അവര്‍ക്ക് രാഷ്ട്രീയമുണ്ടാകാം , അതവകാശമാണ് പക്ഷെ റിപ്പോര്‍ട്ടിങ്ങിനെ സ്വാധീനിക്കുന്ന തരത്തില്‍ അവരുടെ രാഷ്ട്രീയ ചായവു മാറരുത്.
എടുത്തു പറയുകയാണെങ്കില്‍ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഐപ്പ് വള്ളിക്കാടനും , മലബാര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാനും യു ഡി എഫ് ഏജെന്റുമാരെപ്പോലെ സംസാരിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത് .
ഇത് മീഡിയ ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ്. "
അന്ന് തടിവച്ചാല്‍ ബുദ്ധിജീവി ആകും അന്ന് ധരിച്ചു വശായ ഇവരുടെ മുന്തിയ ഒരു എഡിറ്റര്‍ (ടിയാനെ കണ്ടാല്‍ കുളിച്ചിട്ടു ദിവസങ്ങള്‍ ആയി എന്ന് തോന്നും ) മറുപടി നല്‍കിയത് ,"അങ്ങിനെ ഒന്നും ഇല്ല, താങ്കള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായവു ഉള്ളതുകൊണ്ട് , നിങ്ങളുടെ പാര്‍ട്ടിക്ക് എതിരായ വാര്‍ത്തകളോടുള്ള വിരോധം മാത്രം ആണ് " എന്നാണ് . അതുപോലെ തന്നെ ഈ മാധ്യമ ശ്രേഷ്ടന്റെ കുഞ്ഞുങ്ങളെല്ലാം നിക്ഷ്പക്ഷ മണ്ടൂകങ്ങള്‍ ആണെന്നും അയാള്‍ വാദിച്ചു . സുഹൃത്തേ ഇപ്പോള്‍ നിങ്ങള്‍ എന്ത് പറയുന്നു . നിങ്ങളുടെ റിപ്പോര്ടരന്മാരുടെ രാഷ്ട്രീയ ചായവു കണ്ടില്ലേ ? താങ്കള്‍ പറഞ്ഞത് അസത്യമെന്ന് കാലം തെളിയിച്ചു . ഇനി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട് എന്ന് പറയേണ്ടത് ഇല്ലല്ലോ ?
സഖാക്കളേ ഇത്തരം നെറികെട്ട മാധ്യമ ഹിജടകള്‍ക്കെതിരെ , നാം പ്രതികരിക്കണം . മാധ്യമ സ്വാതന്ത്ര്യം എന്ന പേരില്‍ പേക്കൂത്ത് നടത്തുന്ന , സത്യത്തെ കശാപ്പു ചെയ്യുന്ന , കമ്യൂണിസ്സത്തെ ഇല്ലായ്മ ചെയ്യാന്‍ അച്ചാരം വാങ്ങി പ്രവര്‍ത്തിക്കുന്ന ഇവന്മാര്‍ക്കെതിരെ നാവുകൊണ്ടാല്ല പ്രതികരിക്കേണ്ടത് , തെരുവില്‍ നേരിടുക തന്നെ വേണം .
ലാല്‍ സലാം .*
ബിനു കേശവൻ
0 comments:
Post a Comment