Powered by Blogger.

കേരള വികസം അട്ടിമറിച്ചശേഷം ആന്റണി പൊങ്ങച്ചം പറയുന്നു-വി.എസ്.

Sunday, 3 April 2011

തിരുവനന്തപുരം: കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിച്ചശേഷമാണ്, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പൊങ്ങച്ചം പറയുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രത്യേക സാമ്പത്തികമേഖലാ പദവി നല്‍കാതിരിക്കാന്‍ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിഴിഞ്ഞം പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനും എ.കെ. ആന്റണിക്ക് കഴിയില്ല. തൂത്തുക്കുടി, കൊളച്ചല്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യം കാരണമായി പറഞ്ഞ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ എന്നപോലെ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങളെ മറികടന്ന് പോകാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യവികസനത്തിനുമായി 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എസ്.ബി.ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചുകഴിഞ്ഞു.

ആന്റണിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ലാലുപ്രസാദ്‌യാദവ് കേരളവുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ ഈ പദ്ധതിയും അട്ടിമറിച്ചു. ഇതേക്കുറിച്ച് എ.കെ.ആന്റണിക്ക് എന്തു പറയാനുണ്ടെന്ന് വിശദീകരിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട് കോച്ച്ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൗനം പാലിച്ചിരിക്കുകയാണ്.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണ കമ്മീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഒരു ഐ.ഐ.ടി. സ്ഥാപിക്കണമെന്ന ആവശ്യവും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Read more...

കരുനാഗപ്പള്ളി സംഭവത്തിനു ദി ഹിന്ദു ലേഖകന്‍ ഇഗ്നേഷ്യസ് പെരേര ഐ വിറ്റ്നെസ്... മന്ത്രി ദിവാകരന്‍ നിരപരാധി

Read more...

അധികാര വികേന്ദ്രീകരണം: കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാരം

പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡ് കേരളത്തിന്. മൂന്നു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ പഞ്ചായത്ത് ദിനമായ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. കേന്ദ്രസര്‍ക്കാരില്‍നിന്നും കേരളത്തിന് ലഭിച്ച നിരവധി അവാര്‍ഡുകളില്‍ ഒടുവിലത്തേതാണിത്. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി 25ലേറെ അവാര്‍ഡുകളാണ് അഞ്ചുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്.

അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ടാം തവണയാണ് കേരളത്തിനു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2.50 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് തുകയായി ലഭിച്ചത്. കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അവാര്‍ഡ് തുക വിനിയോഗിക്കാം.

അവാര്‍ഡ് കേരളത്തിനു വീണ്ടും ലഭിച്ചതില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി സന്തുഷ്ടി രേഖപ്പെടുത്തി. അധികാര വികേന്ദ്രീകരണം സ്ഥായിയാക്കുന്നതിന് അനവരതം പ്രയത്നിച്ചതിനുള്ള സമ്മാനമാണ് അവാര്‍ഡെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച തദ്ദേശസ്ഥാപന സാരഥികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേരളത്തില്‍നിന്ന് നാല് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും എട്ടു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 13 പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.

Read more...

നാണവും മാനവും ഇല്ലാത്തവര്‍ഗ്ഗം

കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ആ സംഭവത്തെ കുറിച്ച് ആന്റണി വാ തുറക്കണം. യു.ഡി.എഫ് വന്നാല്‍ പെണ്‍വാണിഭക്കാരനും അഴിമതിക്കാരനുമായിരിക്കില്ല ഉപമുഖ്യമന്ത്രി എന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? കളങ്കിതരെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗ് കണ്ണുമിഴിച്ചപ്പോള്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കാമെന്നായി കോണ്‍ഗ്രസ്. സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളാണ് ധര്‍മടത്ത് മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി. അഴിമതിക്കാരെയെല്ലാം യു.ഡി.എഫ് എന്ന ലേബലില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരും ഇടതു മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതാണ്.

അഴിമതിക്കാരെയും കളങ്കിതരെയും വേണ്ട എന്ന നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. യു.ഡി.എഫ് വിട്ട് ജനതാദള്‍ വഴി ഇടതുമുന്നണിയിലെത്താന്‍ ശ്രമിച്ച ആളാണ് ബാലകൃഷ്ണ പിള്ള. നേരിട്ടും ഡി.ഐ.സി വഴിയും ഇടതുമുന്നണിയിലെത്താന്‍ ടി.എം. ജേക്കബും ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആളാണ് ജേക്കബ്. പാമോയില്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി, ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടി, കോതമംഗലം കേസില്‍ ഒത്താശ ചെയ്ത കെ.എം. മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി.എം. ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യു.ഡി.എഫില്‍ ആരാണ് രണ്ടാം കക്ഷി എന്നതില്‍ മാത്രമാണ് തര്‍ക്കം. അതില്‍ സഹപ്രവര്‍ത്തകരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി സമ്പാദിച്ച ഉറപ്പ് ജനങ്ങളോട് തുറന്നു പറയാന്‍ ആന്റണി തയാറാകണമെന്നും വി.എസ്. പറഞ്ഞു.

Read more...

കരുനാഗപ്പള്ളിയിലെ മര്‍ദനകഥ യുഡിഎഫ് നാടകം

കരുനാഗപ്പള്ളി: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണങ്ങളില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്ന മര്‍ദനകഥ അണിയറയില്‍ ആസൂത്രണംചെയ്തത്. സ്ഥാനാര്‍ഥി സി ദിവാകരന്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ച് വോട്ടുതട്ടാന്‍ നടത്തിയ മ്ളേച്ഛമായ നാടകമാണ് ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനില്‍ അരങ്ങേറിയത് .

രാവിലെ 7.30നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രക്കാരോട് വോട്ടു അഭ്യര്‍ഥിക്കാന്‍ സി ദിവാകരന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനിലെത്തിയത്. യാത്രക്കാരോട് വോട്ട് അഭ്യര്‍ഥിച്ച് മുന്നോട്ടുപോകുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകനായ കുലശേഖരപുരം കടത്തൂര്‍ സ്വദേശി സുധാകരനും സ്റേഷനില്‍ ഉണ്ടായിരുന്നു. തന്നോട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചത് ഇഷ്ടപ്പെടാതെ സുധാകരന്‍ സ്ഥാനാര്‍ഥിയോട് പൊട്ടിത്തെറിച്ചു. എന്നിട്ടും, സ്ഥാനാര്‍ഥി ചിരിച്ചുക്കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നോട്ടുനീങ്ങി. അന്നേരവും സുധാകരന്‍ പ്രകോപനപരമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനെ റെയില്‍വേ സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരായ ചിലര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുംചെയ്തു. ഇതിനകം, സ്ഥാനാര്‍ഥി വളരെ അകലെയെത്തിയിരുന്നു. അവിടെ എത്തിയ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയമുതലെടുപ്പിന് സുധാകരനെ ആശുപത്രിയില്‍ എത്തിക്കുകയും മര്‍ദിച്ചത് ദിവാകരനാണെന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിടുകയുമായിരുന്നു.

ഉമ്മന്‍ചാണ്ടിപോലും ഇത്തരം കളളപ്രചാരണത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും തെരഞ്ഞെടുപ്പുരംഗത്ത് യുഡിഎഫിന് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം കള്ളപ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി മോഷണക്കേസിലും ആക്രമണക്കേസിലും അച്ഛനമ്മമാരെ വീട്ടില്‍നിന്നു തല്ലിയോടിച്ചതിനുമൊക്കെ ശിക്ഷ അനുഭവിച്ചിട്ടുള്ള കുലശേഖരപുരം കടത്തൂര്‍കാവ് കുളത്തേല്‍ സുധാകരനെ യുഡിഎഫ് അറിവോടെയാണ് പ്രകോപനമുണ്ടാക്കാന്‍ റെയില്‍വേ സ്റേഷനില്‍ പറഞ്ഞുവിട്ടതെന്നും അവര്‍ പറഞ്ഞു.

Read more...
Related Posts Plugin for WordPress, Blogger...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP