Powered by Blogger.

കേരള വികസം അട്ടിമറിച്ചശേഷം ആന്റണി പൊങ്ങച്ചം പറയുന്നു-വി.എസ്.

Sunday, 3 April 2011

തിരുവനന്തപുരം: കേരളത്തിന്റെ പല വന്‍കിട പദ്ധതികളെയും അട്ടിമറിച്ചശേഷമാണ്, കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സ്‌നേഹിച്ച് വീര്‍പ്പുമുട്ടിക്കുകയാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പൊങ്ങച്ചം പറയുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആരോപിച്ചു.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പ്രത്യേക സാമ്പത്തികമേഖലാ പദവി നല്‍കാതിരിക്കാന്‍ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിഴിഞ്ഞം പദ്ധതി വൈകിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനും എ.കെ. ആന്റണിക്ക് കഴിയില്ല. തൂത്തുക്കുടി, കൊളച്ചല്‍ എന്നീ തുറമുഖങ്ങളുമായുള്ള സാമീപ്യം കാരണമായി പറഞ്ഞ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയില്‍ എന്നപോലെ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങളെ മറികടന്ന് പോകാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ട്. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യവികസനത്തിനുമായി 450 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എസ്.ബി.ടിയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചുകഴിഞ്ഞു.

ആന്റണിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ ഓട്ടോകാസ്റ്റുമായി ചേര്‍ന്ന് വാഗണ്‍ നിര്‍മാണശാല ആരംഭിക്കാന്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി ലാലുപ്രസാദ്‌യാദവ് കേരളവുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതോടെ യു.പി.എ. സര്‍ക്കാര്‍ ഈ പദ്ധതിയും അട്ടിമറിച്ചു. ഇതേക്കുറിച്ച് എ.കെ.ആന്റണിക്ക് എന്തു പറയാനുണ്ടെന്ന് വിശദീകരിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപവത്കരിക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട് കോച്ച്ഫാക്ടറി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അതിനാവശ്യമായ മുഴുവന്‍ സ്ഥലവും സൗജന്യമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കി. എന്നാല്‍ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും ആ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് മൗനം പാലിച്ചിരിക്കുകയാണ്.

കൊച്ചി മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് ആസൂത്രണ കമ്മീഷനും കേന്ദ്ര ധനമന്ത്രാലയവും ഇപ്പോഴും തടസ്സം നില്‍ക്കുകയാണ്. ഒരു ഐ.ഐ.ടി. സ്ഥാപിക്കണമെന്ന ആവശ്യവും അട്ടിമറിക്കപ്പെട്ട സാഹചര്യം ആന്റണി വിശദീകരിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

Read more...

കരുനാഗപ്പള്ളി സംഭവത്തിനു ദി ഹിന്ദു ലേഖകന്‍ ഇഗ്നേഷ്യസ് പെരേര ഐ വിറ്റ്നെസ്... മന്ത്രി ദിവാകരന്‍ നിരപരാധി

Read more...

അധികാര വികേന്ദ്രീകരണം: കേരളത്തിന് വീണ്ടും കേന്ദ്ര പുരസ്കാരം

പുരോഗമനപരമായ രീതിയില്‍ അധികാര വികേന്ദ്രീകരണം സുസ്ഥിരമായി നടപ്പാക്കിയതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2010-11ലെ അവാര്‍ഡ് കേരളത്തിന്. മൂന്നു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ പഞ്ചായത്ത് ദിനമായ 24ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങും. കേന്ദ്രസര്‍ക്കാരില്‍നിന്നും കേരളത്തിന് ലഭിച്ച നിരവധി അവാര്‍ഡുകളില്‍ ഒടുവിലത്തേതാണിത്. കേന്ദ്രസര്‍ക്കാരില്‍നിന്നും വിവിധ ദേശീയ അന്തര്‍ദേശീയ ഏജന്‍സികളില്‍നിന്നുമായി 25ലേറെ അവാര്‍ഡുകളാണ് അഞ്ചുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്.

അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചായായി രണ്ടാം തവണയാണ് കേരളത്തിനു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2.50 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് തുകയായി ലഭിച്ചത്. കേരളത്തിലെ പഞ്ചായത്ത്രാജ് സംവിധാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അവാര്‍ഡ് തുക വിനിയോഗിക്കാം.

അവാര്‍ഡ് കേരളത്തിനു വീണ്ടും ലഭിച്ചതില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി സന്തുഷ്ടി രേഖപ്പെടുത്തി. അധികാര വികേന്ദ്രീകരണം സ്ഥായിയാക്കുന്നതിന് അനവരതം പ്രയത്നിച്ചതിനുള്ള സമ്മാനമാണ് അവാര്‍ഡെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നേട്ടത്തിനു പിന്നില്‍ പ്രയത്നിച്ച തദ്ദേശസ്ഥാപന സാരഥികളെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ കേരളത്തില്‍നിന്ന് നാല് ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരും എട്ടു ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 13 പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും.

Read more...

നാണവും മാനവും ഇല്ലാത്തവര്‍ഗ്ഗം

കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ആ സംഭവത്തെ കുറിച്ച് ആന്റണി വാ തുറക്കണം. യു.ഡി.എഫ് വന്നാല്‍ പെണ്‍വാണിഭക്കാരനും അഴിമതിക്കാരനുമായിരിക്കില്ല ഉപമുഖ്യമന്ത്രി എന്ന് പറയാന്‍ ആന്റണിക്ക് ധൈര്യമുണ്ടോ? കളങ്കിതരെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലീഗ് കണ്ണുമിഴിച്ചപ്പോള്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആക്കാമെന്നായി കോണ്‍ഗ്രസ്. സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളാണ് ധര്‍മടത്ത് മല്‍സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി. അഴിമതിക്കാരെയെല്ലാം യു.ഡി.എഫ് എന്ന ലേബലില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഇതില്‍ പലരും ഇടതു മുന്നണിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതാണ്.

അഴിമതിക്കാരെയും കളങ്കിതരെയും വേണ്ട എന്ന നിലപാടാണ് എല്‍.ഡി.എഫ് കൈക്കൊണ്ടത്. യു.ഡി.എഫ് വിട്ട് ജനതാദള്‍ വഴി ഇടതുമുന്നണിയിലെത്താന്‍ ശ്രമിച്ച ആളാണ് ബാലകൃഷ്ണ പിള്ള. നേരിട്ടും ഡി.ഐ.സി വഴിയും ഇടതുമുന്നണിയിലെത്താന്‍ ടി.എം. ജേക്കബും ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആളാണ് ജേക്കബ്. പാമോയില്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ ചാണ്ടി, ഐസ്‌ക്രീം കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടി, കോതമംഗലം കേസില്‍ ഒത്താശ ചെയ്ത കെ.എം. മാണി, കുരിയാര്‍കുറ്റി-കാരപ്പാറ കേസില്‍ ആരോപിതനായ ടി.എം. ജേക്കബ് തുടങ്ങിയവര്‍ നയിക്കുന്ന യു.ഡി.എഫില്‍ ആരാണ് രണ്ടാം കക്ഷി എന്നതില്‍ മാത്രമാണ് തര്‍ക്കം. അതില്‍ സഹപ്രവര്‍ത്തകരെ കടത്തിവെട്ടി കുഞ്ഞാലിക്കുട്ടി സമ്പാദിച്ച ഉറപ്പ് ജനങ്ങളോട് തുറന്നു പറയാന്‍ ആന്റണി തയാറാകണമെന്നും വി.എസ്. പറഞ്ഞു.

Read more...

കരുനാഗപ്പള്ളിയിലെ മര്‍ദനകഥ യുഡിഎഫ് നാടകം

കരുനാഗപ്പള്ളി: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണങ്ങളില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്ന മര്‍ദനകഥ അണിയറയില്‍ ആസൂത്രണംചെയ്തത്. സ്ഥാനാര്‍ഥി സി ദിവാകരന്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ച് വോട്ടുതട്ടാന്‍ നടത്തിയ മ്ളേച്ഛമായ നാടകമാണ് ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനില്‍ അരങ്ങേറിയത് .

രാവിലെ 7.30നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രക്കാരോട് വോട്ടു അഭ്യര്‍ഥിക്കാന്‍ സി ദിവാകരന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനിലെത്തിയത്. യാത്രക്കാരോട് വോട്ട് അഭ്യര്‍ഥിച്ച് മുന്നോട്ടുപോകുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകനായ കുലശേഖരപുരം കടത്തൂര്‍ സ്വദേശി സുധാകരനും സ്റേഷനില്‍ ഉണ്ടായിരുന്നു. തന്നോട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചത് ഇഷ്ടപ്പെടാതെ സുധാകരന്‍ സ്ഥാനാര്‍ഥിയോട് പൊട്ടിത്തെറിച്ചു. എന്നിട്ടും, സ്ഥാനാര്‍ഥി ചിരിച്ചുക്കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നോട്ടുനീങ്ങി. അന്നേരവും സുധാകരന്‍ പ്രകോപനപരമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനെ റെയില്‍വേ സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരായ ചിലര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുംചെയ്തു. ഇതിനകം, സ്ഥാനാര്‍ഥി വളരെ അകലെയെത്തിയിരുന്നു. അവിടെ എത്തിയ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയമുതലെടുപ്പിന് സുധാകരനെ ആശുപത്രിയില്‍ എത്തിക്കുകയും മര്‍ദിച്ചത് ദിവാകരനാണെന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിടുകയുമായിരുന്നു.

ഉമ്മന്‍ചാണ്ടിപോലും ഇത്തരം കളളപ്രചാരണത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും തെരഞ്ഞെടുപ്പുരംഗത്ത് യുഡിഎഫിന് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം കള്ളപ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി മോഷണക്കേസിലും ആക്രമണക്കേസിലും അച്ഛനമ്മമാരെ വീട്ടില്‍നിന്നു തല്ലിയോടിച്ചതിനുമൊക്കെ ശിക്ഷ അനുഭവിച്ചിട്ടുള്ള കുലശേഖരപുരം കടത്തൂര്‍കാവ് കുളത്തേല്‍ സുധാകരനെ യുഡിഎഫ് അറിവോടെയാണ് പ്രകോപനമുണ്ടാക്കാന്‍ റെയില്‍വേ സ്റേഷനില്‍ പറഞ്ഞുവിട്ടതെന്നും അവര്‍ പറഞ്ഞു.

Read more...

പത്രപ്രവര്‍ത്തക യുണിയനും മാധ്യമ സതന്ത്ര്യവും

Tuesday, 29 March 2011

ഷാജഹാനെ , പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന ഏഷ്യാനെറ്റിന്റെ പ്രചരണം കേട്ട് വാളുമെടുത്തു പടപ്പുറപ്പാട് നടത്തുന്ന മാധ്യമ ലോകത്തോടും അതിന്‍റെ ഉന്നത സ്ഥാനം വഹിക്കുന്ന അജിത്കുമാര്‍ അടക്കമുള്ളവരോട്,

ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

അഭിപ്രായ സ്വാതന്ത്യ്രം സംരക്ഷിക്കാന്‍ പണ്ട് കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.
അന്ന് എന്തേ നിങ്ങള്‍ പ്രതികരിക്കാതിരുന്നത് ?

കുറച്ചുനാള്‍ മുന്‍പ് ഇന്ത്യ വിഷന്‍ ചാനലിന്‍റെ , റിപ്പോര്‍ട്ടറെ ലീഗിന്റെ സമുന്നതനായ ഒരു നേതാവിന്റെ വീട്ടില്‍ വച്ച് മര്‍ദ്ദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാധ്യമ സ്വാതന്ത്ര്യം ?

ഇന്ത്യയിലെ മാധ്യമ രംഗത്തെ ആകെ മാനം കെടുത്തിയ ബര്‍ക്ക ദത്ത് , വീര്‍ സന്ഘവി വിഷയങ്ങള്‍ ലോകമാകമാനം ചര്‍ച്ചചെയ്തപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാതിരുന്ന , ഒരു വിയോജന കുറിപ്പ് പോലും ഇറക്കാതിരുന്ന നിങ്ങളുടെ നിലപാടിനെ എന്ത് വിളിക്കണം .

കേരളമാകമാനം ഇളക്കി മറിച്ച ഒരു പെണ്‍ വാണിഭ കേസില്‍ പ്രതിയായി ചേര്‍ക്കപെട്ട വ്യക്തി , ഇതേ ചാനലിന്‍റെ മുന്തിയ എഡിറ്റര്‍ ആയി ഇരിക്കുകയും , പ്രസ്തുത സംഭവത്തെ കുറിച്ച് മൌനം പാലിക്കുകയും ചെയ്തപ്പോള്‍ . ഇതിനെ കുറിച്ച് ഒന്നും മിണ്ടാതെ , അവര്‍ നല്‍കിയ എല്ലിന്‍ കഷ്ണങ്ങള്‍ ഭക്ഷിച്ച്‌ മാധ്യമ ധര്‍മ്മം മറന്നു , ഉറക്കം നടിച്ച നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുവാനുള്ള എന്ത് അവകാശം ആണ് ഉള്ളത് ? അതേ വ്യക്തി ഇപ്പോഴും ഒരു ചാനലിന്‍റെ ഉന്നത സ്ഥാനം വഹിക്കുന്നു .

മനപൂര്‍വം ഒരു കക്ഷിയെ സഹായിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കുകയും , അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണോ മാധ്യമ ധര്‍മ്മം . നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം എന്ന പേരില്‍ എന്ത് പേക്കൂത്ത് നടത്തിയാലും മിണ്ടാതിരിക്കണമേന്നാണോ പറയുന്നത് . നിങ്ങള്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും നിങ്ങള്‍ പറയുന്ന ഈ സ്വാതന്ത്ര്യം ഉണ്ട് എന്ന കാര്യം മറക്കരുത്

ജയരാജന്‍ , ഷാജഹാനെ മര്‍ദ്ദിക്കുന്ന , അല്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്ന ഒരു ദൃശ്യമെങ്കിലും ഏഷ്യാനെറ്റിന്റെ വീഡിയോയില്‍ ഉണ്ടോ , ഏറ്റവും കുറഞ്ഞത്‌ നിങ്ങള്‍ക്ക് അതെങ്കിലും പരിശോധിക്കാമായിരുന്നു , പടപ്പുറപ്പടിനു മുന്‍പ് . ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്യ്രം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്യ്രമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.

Read more...

കോൺഗ്രസ് - യു ഡി എഫ് മുൻ നിരയിൽ കോടികളുടെ ഈശ്വരര്‍

Sunday, 27 March 2011

ചെന്നിത്തല കോടീശ്വരന്‍

ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോടീശ്വരന്‍. വരണാധികാരിയായ ഹരിപ്പാട് ബിഡിഒയ്ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മുലത്തിലാണ് ഇതുസംബന്ധിച്ച വിവരം. ബാങ്ക് കടപ്പത്രം എല്‍ഐസി മുതലായവയിലായി 33,00,586.61 രുപയുടെ നിക്ഷേപമുള്ള ചെന്നിത്തലയ്ക്ക് 63,39,910 രൂപയുടെ സ്വത്തുമുണ്ട്. ഭാര്യ അനിത രമേശിന് 21,47,492 രൂപയുടെ സമ്പാദ്യവും 41,03,150 രൂപ വിലവരുന്ന സ്വത്തും മക്കളായ രോഹിത് രമേശിന് 6,20,892 രൂപയും രമിത് രമേശിന് 1,83,244 രൂപയും സമ്പാദ്യവുമുണ്ട്. ചെന്നിത്തലയുടെ കൈയില്‍ പണമായി 15,000, ഭാര്യയുടെ പക്കല്‍ 11,000, മകന്‍ രോഹിതിന്റെ കൈയില്‍ ആയിരം. രമേശിന് 13,78,824 രൂപയുടെയും മകന്‍ രോഹിതിന് 3,79,927.84 രൂപയുടെയും കടബാധ്യതയുണ്ട്. എസ്ബിഐ ന്യൂഡല്‍ഹി പാര്‍ലമെന്റ് ഹൌസ് ശാഖയില്‍ എട്ട് അക്കൌണ്ടുകളിലായി ചെന്നിത്തലയ്ക്ക് 22,33,631.3 രൂപയുടെ നിക്ഷേപമുണ്ട്. കോട്ടയം ജില്ലാ ട്രഷറിയില്‍ 50,027 രൂപയുടെയും ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 13,818 രൂപയുടെയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് ഫെഡറല്‍ ബാങ്ക് ദില്ലി ശാഖയില്‍ 40,557 രൂപയുടെയും എച്ച്ഡിഎഫ്സി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 3089.83 രൂപയുടെയും ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്‍പഥ് ശാഖയില്‍ 6,16,914 രൂപയും എസ്ബിടി തൊടുപുഴ ശാഖയില്‍ രണ്ട് അക്കൌണ്ടുകളിലായി 11,611 രൂപയും മകന്‍ രോഹിതിന് ധനലക്ഷ്മി ബാങ്ക് ഇടപ്പള്ളി ശാഖയില്‍ 3,46,400 രൂയുടെയും നിക്ഷേപമുണ്ട്. 4,10,000 രൂപയുടെ കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയില്‍ ഇരുപത്തയ്യായിരം രൂപ, 1,23,400 രൂപയുടെ എല്‍ഐസി, രണ്ടരലക്ഷം രൂപയുടെ ബജാജ് അലയന്‍സ് പോളിസികളും ഭാര്യയ്ക്ക് രണ്ടരലക്ഷം രൂപയുടെ എല്‍ഐസി 3,40,000 രൂപയുടെ ബജാജ് അലയന്‍സ്, ഏഴര ലക്ഷത്തിന്റെ മെറ്റ്ലൈഫ് എന്നീ പോളിസികളുമുണ്ട്. മകന്‍ രോഹിതിന് 3,25,000 രൂപയുടെ എല്‍ഐസി ഇരുപത്തിനാലായിരം രൂപയുടെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പോളിസി എന്നിവയും. രമിതിന് രണ്ടുലക്ഷത്തിന്റെ എല്‍ഐസി പോളിസിയുണ്ട്.

ചെന്നിത്തലയ്ക്ക് അമ്പതിനായിരം രൂപ വിലമതിക്കുന്ന അംബാസഡര്‍ കാര്‍, ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരുതി എസ്റ്റീം, എഴുപത്തയ്യായിരം രൂപ വിലമതിക്കുന്ന മറ്റൊരു അംബാസഡര്‍ കാര്‍ എന്നിവയുണ്ട്. ചെന്നിത്തലയ്ക്ക് 54,710 രൂപ വിലയുള്ള 40ഗ്രാം സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 1,47,100 രൂപ വിലയുള്ള 400 ഗ്രാം സ്വര്‍ണവും മക്കളായ രോഹിതിന് 43770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണവും രമിതിന് 43,770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണാഭരണവുമുണ്ട്. ചെന്നിത്തലയ്ക്ക് തൃപ്പെരുന്തുറ വില്ലേജില്‍ 84278 രൂപ മതിപ്പുവിലയുള്ള 0.57 ഏക്കര്‍ കൃഷിഭൂമിയും തൃപ്പെരുന്തുറ വില്ലേജില്‍ 10,37,562 രൂപ വിലയുള്ള 32.97 സെന്റ് കാര്‍ഷികേതര ഭൂമിയുമുണ്ട്. തൃപ്പെരുന്തുറ വില്ലേജില്‍ സഹോദരന്‍ സംഭാവന നല്‍കിയ 854,920 രൂപ വിലയുള്ള ഭുമിയും ഭാര്യയ്ക്ക് കൊടിക്കുളം വില്ലേജില്‍ 17,40,000 രുപ വിലയുള്ള 0.86 ഏക്കര്‍കൃഷിഭൂമിയുമുണ്ട്. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ ചെന്നിത്തലയുടെയും ഭാര്യയുടെയും പേരില്‍ 47,26,300 രൂപ വിലയുള്ള 3200 ചതുരശ്രയടിവിസ്തീര്‍ണമുള്ള വീടുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എറണാകുളം തൃപ്പൂണിത്തുറ വില്ലേജില്‍ ഇരുപത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ 63,39,910 രൂപ മാര്‍ക്കറ്റ് വിലയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മുരളീധരനും ഭാര്യക്കും 8.91 കോടിയുടെ സമ്പത്ത്

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും കുടുംബത്തിനും 8,90,58,516 രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും. മുരളീധരന് മാത്രം 6,02,16,809രൂപയുടെ ആസ്തി. ഭാര്യ ജ്യോതിക്ക് 2,61,52,967 രൂപയുടെയും മൂത്ത മകന്‍ അരു നാരായണന്റെ പേരില്‍ 17,48,903രൂപയുടെയും രണ്ടാമത്തെ മകന്‍ ശബരീനാഥിന്റെ പേരില്‍ 9,39,837രൂപയുടെയും ആസ്തിയുണ്ട്. മുരളീധരന്റെയും ഭാര്യയുടെയും പേരില്‍ പേരില്‍ എസ്ബിടി കോഴിക്കോട് മെയിന്‍ ശാഖയില്‍ 75ലക്ഷംരൂപ വീതം ഒന്നരകോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 50 ലക്ഷത്തിന്റെ ബോണ്ടും മാതൃഭൂമിയില്‍ 10രൂപയുടെ ഓഹരിയും 5,50,000രൂപയുടെ എല്‍ഐസി പോളിസിയുമുണ്ട്. ജനപ്രിയ കമ്യൂണിക്കേഷന്‍സില്‍ 10രൂപ നിരക്കിലുള്ള 3.39കോടിയുടെ ഓഹരിയും എല്‍ഐസിയില്‍ രണ്ടുലക്ഷം രുപയുടെ ഓഹരിയുമുണ്ട്. 8,00,508രൂപ വിലവരുന്ന 2005മോഡല്‍ ഇന്നോവ കാറും 19,42,000രൂപ വിലവരുന്ന 2010 മോഡല്‍ ഫോര്‍ച്യൂണര്‍ വാഹനവും ഉണ്ട്. 30,000രൂപയുടെ സ്വര്‍ണാഭരണമാണ് മുരളിക്കുള്ളത്.

തലസ്ഥാനത്ത് പിഎംജി ജംഗ്ഷനില്‍ 60ലക്ഷം രൂപയുടെ കെട്ടിടം, തൃശൂര്‍ പൂങ്കുന്നത്ത് പത്തുലക്ഷം രൂപ വിലവരുന്ന സ്ഥലം, കോഴിക്കോട് കച്ചേരി ദേശത്ത് 10ലക്ഷം വിലവരുന്ന പഴയകെട്ടിടവും സ്ഥലവുമുണ്ട്. ഭാര്യ ജ്യോതിയുടെ പേരില്‍ വയനാട് വൈത്തിരിയില്‍ 59.11 ലക്ഷം വിലമതിക്കുന്ന സ്ഥലങ്ങളുമുണ്ട്. തൃശൂര്‍ ചാവക്കാട് 15ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും കോഴിക്കോട് കച്ചേരി ദേശത്ത് 11ലക്ഷം രൂപവിലവരുന്ന വീടും സ്ഥലവും, തിരുവനന്തപുരം ശാസ്തമംഗലത്ത് 35ലക്ഷം രൂപ വിലമതിക്കുന്ന വീടും ഉണ്ട്. മലപ്പുറം ഏറനാട് ചെറുകാവ്, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ 1.38 കോടിയുടെ ഭൂമിയുണ്ട്. ടിവിഎസ് ഗ്രൂപ്പില്‍ 1,36,180രൂപയുടെ ബോണ്ടും എല്‍ഐസിയില്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും ഉണ്ട്. 5,37,936രൂപ വിലവരുന്ന ഫോഡ് ഐക കാറുണ്ട്. 15ലക്ഷംരൂപയുടെ ആഭരണം കൈവശമുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നര കോടിയോളം രൂപയുടെ സ്വത്ത്

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നുകോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയുടെ സ്വത്ത്. പത്രികസമര്‍പ്പണവേളയില്‍ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കള്‍ക്കും ബാങ്ക് നിക്ഷേപവും വാഹനങ്ങളുമടക്കം 1,64,72,836 രൂപയുടെ സ്വത്തും 1,80,15,000 രൂപ വിലവരുന്ന കൃഷിഭൂമിയുമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരില്‍ 3,21,000 രൂപയും ഭാര്യയുടെ പേരില്‍ 87,44,836 രൂപയുമാണ് ബാങ്ക് നിക്ഷേപം. ജോയിന്റ് അക്കൌണ്ടായി 41,32,000 രൂപയും ബാങ്കിലുണ്ട്. ഊരകം സര്‍വീസ് സഹകരണ ബാങ്കില്‍ 40,000 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,36,000 രൂപയും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. ട്രഷറിയില്‍ എംഎല്‍എ പെന്‍ഷന്‍ ഇനത്തില്‍ 34,900 രൂപയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായി 25,000 രൂപ വിലവരുന്ന മാരുതിസെന്‍ കാറും ഭാര്യക്ക് 8,50,000 രൂപ വിലവരുന്ന ഇന്നോവ കാറുമുണ്ട്. മകന്‍ പി കെ ഹാഷിഖിന് 5,50,000 വിലവരുന്ന മാരുതികാറുണ്ട്. ഭാര്യയുടെ ആഭരണങ്ങള്‍ക്ക് 14,00,000 രൂപ വിലവരും.

കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ കൈവശം 8,00,000 രൂപയും ഭാര്യയുടെ കൈവശം 4,50,000 രൂപയുമുണ്ട്. കൃഷിഭൂമിയിനത്തില്‍ മൂന്നിടങ്ങളിലായി 98,50,000 രൂപ വില വരുന്ന 12.3 ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കുമായുണ്ട്.കാരാതോട്, ഊരകം, പാണക്കാട് എന്നിവിടങ്ങളിലാണിവ. ഊരകം മേല്‍മുറിയില്‍ 32സെന്റ് ഭൂമിയും ഭാര്യക്ക് വയനാട്ടിലെ വൈത്തിരി കുന്നത്തിടവക വില്ലേജില്‍ 1.42 ഏക്കര്‍ ഭൂമിയുമുണ്ട്. മലപ്പുറം കുന്നുമ്മല്‍ എട്ട് സെന്റ് ഭൂമിയില്‍ 'പാണ്ടി' ലോഡ്ജും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. വിവരാവകാശനിയമം വഴി ലഭിച്ച രേഖപ്രകാരം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിലുള്ളത് 6,64,685 രൂപയായിരുന്നു. എസ്ബിഐ മലപ്പുറം ശാഖയില്‍ ജോയിന്റ് അക്കൌണ്ടായി 4,52,061 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,12,624 രൂപയും. വാഹനമായി അന്ന് 'മാരുതിസെന്‍' കാറുതന്നെ. ഭാര്യക്ക് 'സ്ക്വാഡ' കാറും.

കോടികളുടെ സ്വത്തുണ്ടെന്ന് കെ എം മാണിയുടെ വെളിപ്പെടുത്തല്‍

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിക്ക് 24.06 ലക്ഷത്തിന്റെയും ഭാര്യയുടെ പേരില്‍ 13.36 ലക്ഷം രൂപയുടെയും സ്വത്ത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാണിയുടെ വെളിപ്പെടുത്തല്‍. മാണിയുടെ കൈവശം 40,000 രൂപയും വിവിധ ബാങ്ക് നിക്ഷേപങ്ങളിലായി 3.34 ലക്ഷം രൂപയും ഉണ്ട്. ഭാര്യയുടെ കൈവശം 19,000 രൂപയും ബാങ്ക് നിക്ഷേപമായി 7.72 ലക്ഷം രൂപയുമുണ്ട്. വിവിധ ബോണ്ടുകളിലായി മാണിയുടെ പേരില്‍ 15,010 രൂപയും ഭാര്യയുടെ പേരില്‍ 5,200 രൂപയും നിക്ഷേപമുണ്ട്. കൂടാതെ സ്വന്തം പേരില്‍ 7.96 ലക്ഷം രൂപയുടെ മിത്സുബിഷി ലാന്‍സര്‍ കാറും 12.20 ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവയും ഉണ്ട്. വിവിധ വില്ലേജുകളിലായി മാണിയുടെ പേരില്‍ 1.39 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യയുടെ പേരില്‍ 68.65 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളും ഉളളതായി സത്യവാങ്മൂലം പറയുന്നു.

എലക്കാട് വില്ലേജിലെ 38.10 ലക്ഷം രൂപ വിലമതിക്കുന്ന 3.76 ഏക്കര്‍ ഭൂമിയും അതേ വില്ലേജില്‍ത്തന്നെയുളള 6.43 ലക്ഷം രൂപയുടെ 32 സെന്റ് സ്ഥലവും സ്ഥാവര സ്വത്തുക്കളില്‍പ്പെടുന്നു.എലക്കാട് വില്ലേജിലുളള 2.3 ലക്ഷം രൂപ വില മതിക്കുന്ന 42 സെന്റ് ഭൂമി, 16.23 ലക്ഷം രൂപയുടെ 81 സെന്റ് ഭൂമി, ളാലം വില്ലേജിലെ 76.47 ലക്ഷം രൂപയുടെ 1.07 ഏക്കര്‍ സ്ഥലവും അതിലുള്ള കെട്ടിടം എന്നിവ കെ എം മാണിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കുമരനെല്ലൂര്‍ വില്ലേജില്‍ 35.28 ലക്ഷം രൂപ വരുന്ന 1.96 ഏക്കര്‍ സ്ഥലവും കോട്ടയം എലക്കാട് വില്ലേജില്‍ 33.37 ലക്ഷം രൂപയുടെ 3.58 ഏക്കര്‍ സ്ഥലവുമുണ്ട്.

Read more...
Related Posts Plugin for WordPress, Blogger...

About This Blog

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP